ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ പത്തുപേരുമായി തകര്‍ന്നു വീണ ബിഎസ്എഫ് വിമാനം പഴയതായിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി കിരണ്‍ റിജിജു. താന്‍ ഇതില്‍ പലപ്പോഴും യാത്ര ചെയ്തിട്ടുമുണ്ട്. അപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയ കേന്ദ്ര മന്ത്രി പറഞ്ഞു. വിമാനം യാത്രയക്ക് പറ്റിയതായിരുന്നു. ആരോ ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചതാണ്. അദ്ദേഹം പറഞ്ഞു. വിമാനത്തിന് പഴക്കമുണ്ടായിരുന്നുവെന്ന വാദം ബിഎസ്എഫ് അധികൃതരും നിഷേധിച്ചു.
40 വര്‍ഷം വരെ ഉപയോഗിക്കാന്‍ കഴിയുന്ന വിമാനമായിരുന്നു അത്. 22 വര്‍ഷത്തെ പഴക്കമേ ഉണ്ടായിരുന്നുള്ളു. അവര്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രി രാജ്നാഥ് സിങും കിരണ്‍ റിജിജുവും അപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു. പൊതുദര്‍ശനത്തിനു വച്ച സ്ഥലത്ത് ബന്ധുക്കള്‍ വിമാനം പഴയതായിരുന്നുവെന്ന ആരോപണം മന്ത്രിമാരോട് ഉന്നയിച്ചു. ബന്ധുക്കളുടെ വിലാപം രാജ്നാഥിന്റെ കണ്ണുകളും ഈറനണിയിച്ചു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇരുപതു ലക്ഷം രൂപ കഴിഞ്ഞ ദിവസം കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
വിമാനത്തിന്റെ പഴക്കത്തെപ്പറ്റിയും ബിഎസ്എഫിന് പുതിയ വിമാനം വേണ്ടതിന്റെ ആവശ്യകതയും ഭര്‍ത്താവ് പറയുമായിരുന്നുവെന്ന് അപകടത്തില്‍ മരിച്ച ക്യാപ്റ്റന്‍ ശിവറായിന്റെഭാര്യ പറഞ്ഞു.
ബിഎസ്എഫിന്റെ സൂപ്പര്‍കിങ് എന്ന ചെറുവിമാനമാണ് ചൊവ്വാഴ്ച തകര്‍ന്നത്. ദുരന്തത്തില്‍ പത്തു പേര് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: