കോട്ടയം: അയ്യപ്പഭക്തന്മാരെ കെഎസ്ആര്‍ടിസി കൊള്ളയടിക്കുന്നതായി ആക്ഷേപം. ചാര്‍ട്ടേഡ് ട്രിപ്പിലൂടെയാണ് വലിയ ചൂഷണം നടക്കുന്നത്. സംഘമായെത്തുന്ന അയ്യപ്പഭക്തര്‍ 6800 രൂപ അടച്ചാല്‍ ഒരു ബസ് പമ്പയ്ക്ക് അയക്കും. എരുമേലിയില്‍ തങ്ങേണ്ടിവന്നാല്‍ മണിക്കൂറിന് 500 രൂപ വീതം വീണ്ടും നല്‍കണം. ഇങ്ങനെ ചാര്‍ട്ട് ചെയ്യുന്ന ബസ്സുകളില്‍ പരമാവധി 51 ഭക്തരെ മാത്രമേ അനുവദിക്കുകയുള്ളു.
51 പേര് സാധാരണഗതിയില്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്താല്‍ 4743 രൂപയാണ് കെഎസ്ആര്‍ടിസിക്ക് കിട്ടുന്നത്. എരുമേലിയില്‍ അരമണിക്കൂര്‍ സമയവും കിട്ടും. ശബരിമല തീര്‍ത്ഥാടകര്‍ ഇത്തരത്തില്‍ ട്രിപ്പ് ചാര്‍ട്ട് ചെയ്യുന്നതിലൂടെ കെഎസ്ആര്‍ടിസിക്ക് ഒരു ഒരു ട്രിപ്പില്‍ 2057 രൂപയുടെ അധികവരുമാനം ലഭിക്കുന്നു. കൂടാതെ എരുമേലിയില്‍ വെയിറ്റിംഗ് ചാര്‍ജ്ജും.
ഈ ചൂഷണത്തില്‍ നിന്നും രക്ഷനേടുന്നതിനായി മുപ്പതോ മുപ്പത്തഞ്ചോ അംഗങ്ങളുള്ള സംഘം 51 പേരുടെയും ടിക്കറ്റെടുക്കാന്‍ തയ്യാറായാലും ബസ് അനുവദിക്കാന്‍ സര്‍വ്വീസ് കോര്‍ഡിനേറ്റര്‍ അനുവദിക്കുകയില്ല. തന്മൂലം മുപ്പതും മുപ്പത്തിയഞ്ചും അയ്യപ്പന്മാരുള്പ്പെടുന്ന സംഘം സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുകയാണ് പതിവ്.
ശബരിമലയിലും തീര്‍ത്ഥാടനത്തിലും വിശ്വാസമില്ലാത്ത ഉദ്യോഗസ്ഥരെയാണ് സര്‍വ്വീസ് കോര്‍ഡിനേറ്ററായി നിയമിച്ചിരിക്കുന്നതെന്നം ഇവര്‍ സ്വകാര്യ വാഹനഉടമകളുടെ കമ്മീഷന് ഏജന്റുമാരായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: