കൊച്ചി: ഇന്‍ഫോപാര്‍ക്ക് മേഖലയില്‍ സദാചാര പോലീസ് ചമഞ്ഞ് പിടിച്ചുപറി നടത്തിയ പ്രതികള്‍ പിടിയില്‍. കാക്കനാട് നിലംപതിഞ്ഞിമുഗള്‍ ഭാഗത്ത് വെള്ളാങ്കല്ലൂര്‍ വീട്ടില്‍ ഷിജു (34), നിലംപതിഞ്ഞിമുകള്‍ ഭാഗത്ത് തുരുത്തിക്കുന്നേല്‍ വീട്ടില്‍ പ്രശാന്ത് (23) എന്നിവരാണ് പിടിയിലായത്. കുറച്ചുനാള്‍മുമ്പ് ഇന്‍ഫോപാര്‍ക്കിലെ കമ്പനിയില്‍നിന്നും ജോലി കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ് ഹൈവേയില്‍ തടഞ്ഞുനിര്‍ത്തി സദാചാര പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണുകള്‍ അപഹരിച്ചതിന് ഇന്‍ഫോപാര്‍ക്ക് പോലീസ്സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
പ്രതികള്‍ സഞ്ചരിച്ച മോട്ടോര്സൈക്കിൡന്റെ അടയാളവിവരങ്ങള്‍ പ്രതികളെ വേഗം പിടികൂടുന്നതിന് സഹായകമായി. പ്രതികളില്‍നിന്നും മൊബൈല്‍ഫോണുകളും കൃത്യത്തിനുപയോഗിച്ച മോട്ടോര്‍സൈക്കിളും പോലീസ് കണ്ടെടുത്തു.
സിറ്റി പോലീസ് കമ്മീഷണര്‍ എം.ബി. ദിനേശിന്റെ നിര്‍ദ്ദേശാനുസരണം തൃക്കാക്കര എസിപി ബിജോ അലക്സാണ്ടറുടെ നേതൃത്വത്തില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ്സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സാജന് സേവ്യര്‍, എസ്ഐ ത്രിദീപ് ചന്ദ്രന്, എം.ആര്. ഉത്തമന്, എഎസ്ഐ സജി, സീനിയര്‍ സിപിഒ ബേബി, സജീഷ്, സിപിഒമാരായ ജാബിര്‍, രഞ്ജിത്, അജയകുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: