ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പ്രതിപക്ഷ ബഹളത്തില്‍ സമാപിച്ചെങ്കിലും ലോക്സഭയില്‍ 13 സുപ്രധാന ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കി. രാജ്യസഭയില്‍ 9 ബില്ലുകളും പാസായിട്ടുണ്ട്. പതിപക്ഷ നിസ്സഹകരണത്തിനിടെ ഇത്രയും ബില്ലുകള്‍ പാസാക്കാന്‍ സാധിച്ചത് റെക്കോര്‍ഡ് നേട്ടമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യസഭ സമ്മേളിക്കാന്‍ നിശ്ചയിച്ച 112 മണിക്കൂറുകളില്‍ 55 മണിക്കൂര്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നഷ്ടമായി. കോണ്‍ഗ്രസിന്റെ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയ്ക്ക് 10 കോടി രൂപയും നഷ്ടമായി. ശിതകാല സമ്മേളനം രാജ്യത്തിന് ഗുണകരമായില്ലെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ജുവനൈല്‍ ബില്‍ പാസാക്കുന്നതിനായി മാത്രമാണ് അഞ്ചു മണിക്കൂര്‍ തുടര്‍ച്ചയായി രാജ്യസഭ സമ്മേളിച്ച ഏക സന്ദര്‍ഭം.
സുപ്രധാന ബില്ലുകള്‍
ലോക്സഭ: അപ്രോപ്പിയേഷന് ബില്‍, പഞ്ചസാര സെസ്, വ്യാവസായ വികസന ഭേദഗതിബില്‍, ബോണസ് ബില്‍, ആണവോര്‍ജ്ജ ഭേദഗതി ബില്‍,ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റാര്‍ഡ്സ് ബില്‍, കാരിയേജ് ബൈ എയര്‍ നിയമഭേദഗതി ബില്‍, ദേശീയ ജലപാതാ ബില്‍, വാണിജ്യ കോടതി ബില്‍, പാപ്പരത്വ ബില്‍, ഇന്ത്യന്‍ ട്രസ്റ്റ് നിയമം, ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാരുടെ വേതന സേവന വ്യവസ്ഥാബില്.
രാജ്യസഭ: നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ഭേദഗതിബില്‍, അപ്രോപ്രിയേഷന്‍ ബില്‍, എസ് സി-എസ് ടി സംരക്ഷണ ഭേദഗതി ബില്‍, ബാലനീതി നിയമഭേദഗതി ബില്‍, ബോണസ് ബില്‍, വാണിജ്യകോടതി ബില്‍, ആര്ബിട്രേഷന് ബില്‍, ആണവോര്‍ജ്ജ ഭേദഗതി ബില്‍, ഷുഗര്‍ സെസ് ബില്‍ അഴിമതി തടയല്‍ നിയമ ഭേദഗതി ബില്‍ രാജ്യസഭയുടെ സെലക്ട് കമ്മറ്റിക്കും പാപ്പരത്വ ബില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്കും വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: