ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് അദ്ദേഹം തന്നെയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍. വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിനു നല്കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
പ്രമുഖരുടെയെല്ലാം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് മിക്കപ്പോഴും പേഴ്സണല്‍ സ്റ്റാഫിലെ ഉദ്യോഗസ്ഥരാകും. മോദിയുടെ ഫെയ്സ്ബുക് പ്രൊഫൈലിന് 3.49 ദശലക്ഷം ലൈക്കുകളും ട്വിറ്റര്‍ അക്കൗണ്ടിന് 16.8 ദശലക്ഷം ഫോളോവേഴ്സുമാണുള്ളത്. ചൈന സന്ദര്‍ശനവേളയിലുള്ള ട്വീറ്റുകളും ഫെയ്സ്ബുക്ക് ഫോട്ടോകളും അദ്ദേഹം തന്നെ പുറത്തുവിട്ടതാണ്.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടേതുള്പ്പടെയുള്ള നേതാക്കളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം സമിതിയെ നിയമിച്ചിട്ടുണ്ട്. കൂടാതെ നരേന്ദ്രമോദിയുടെ കൈവശമുള്ള ഐഫോണ്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയതല്ലെന്നും അദ്ദേഹം വാങ്ങിയതോ അല്ലെങ്കില്‍ സുഹൃത്തുക്കള്‍ ഉപഹാരമായി നല്കിയതോ ആണെന്നും പിഎംഒ മറുപടിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: