മോസ്ക്കോ: ഭാരത റഷ്യാ ഉച്ചകോടിക്ക് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന് സമ്മാനിച്ചത് മഹാത്മാഗാന്ധിയുടെ ഡയറിയിലെ, അദ്ദേഹത്തിന്റെ കയ്യക്ഷരത്തില്‍ കുറിപ്പുകളുള്ള ഒരു പേജും ബംഗാളില്‍ നിന്നുള്ള പതിനെട്ടാം നൂറ്റാണ്ടിലെ ഒരു വാളും. വെള്ളിയിലുള്ള കൊത്തുപണികളുള്ളതാണ് വാള്. അമൂല്യമായ സമ്മാനങ്ങള്‍ക്ക് പുടിന് നന്ദി.. മോദി ട്വിറ്ററില്‍ കുറിച്ചു.
റഷ്യയില്‍ എത്തിയ മോദിക്ക് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രെംലിന് കൊട്ടാരത്തില്‍ ആചാരപരമായ വരവേല്‍പ്പാണ് ലഭിച്ചത്. ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച മോദി പുടിനുമൊത്ത് ചായ കുടിച്ചു. ഈ സമയത്താണ് പുടിന് മോദിക്ക് സമ്മാനങ്ങള്‍ നല്‍കിയത്.
പിന്നീട് മോദി മോസ്ക്കോയിലെ അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ക്രൈസിസ് മാനേജ്മെന്റ് കേന്ദ്രം സന്ദര്‍ശിച്ചു.
കേന്ദ്രത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ എങ്ങനെയാണ് കൈാര്യം ചെയ്യുന്നതെന്നും നിരീക്ഷിക്കുന്നതെന്നും സഹായങ്ങള്‍ എത്തിക്കുന്നതെന്നും വിശദീകരിച്ചു നല്കി. ദുരന്ത സമയങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും മനസിലാക്കിക്കൊടുത്തു. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍, പ്രതിരോധ സെക്രട്ടറി ജി. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: