കൊച്ചി: ക്ഷേത്രങ്ങളിലെ സര്‍ക്കാര്‍ ഭരണവും വരുമാനവും സംബന്ധിച്ച സംവാദത്തില്‍ നിന്ന് പിന്മാറിയ വി.ഡി. സതീശന് എംഎല്‍എ പറഞ്ഞത് വിഴുങ്ങുന്നു. സംഘപരിവാര്‍ സംഘടനകളിലെ ഏത് സംസ്ഥാന നേതാവുമായും സംവാദത്തിന് തയ്യാറാണെന്ന് വെല്ലുവിളിച്ചിരുന്ന സതീശന് ഇപ്പോള്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ വേണമെന്നാണ് ആവശ്യപ്പെടുന്നത്. സതീശന് സംവാദത്തില്‍ നിന്നും പിന്മാറിയത് സംബന്ധിച്ച് ഇന്നലെ ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. ഇത് നവമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് സതീശന് വിശദീകരണവുമായെത്തിയത്. ഫേസ്ബുക്കില്‍ നല്കിയ വിശദീകരണത്തില്‍ വീണ്ടും നുണപ്രചരിപ്പിക്കാനും സതീശന് ശ്രമിക്കുന്നു.
കുമ്മനം രാജശേഖരന്, വി. മുരളീധരന്, പി.കെ. കൃഷ്ണദാസ്, പി.എസ്. ശ്രീധരന് പിള്ള, സി.കെ. പദ്മനാഭന് എന്നിവരില്‍ ആരെങ്കിലുമാണെങ്കില്‍ സംവാദത്തിനു തയ്യാറാണെന്നാണ് സതീശന്റെ വിശദീകരണം. കുമ്മനം പിന്മാറിയത് പരാജയം സമ്മതിച്ചാണെന്നും സതീശന് ഫേസ്ബുക്കില്‍ ആരോപിക്കുന്നു. എന്നാല്‍ ഈ മാസം 16ന് സതീശന് ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നത് സംഘപരിവാറിലെ ഏത് സംസ്ഥാന നേതാവുമായും സംവാദത്തിന് തയ്യാറാണെന്നാണ്. ഈ സംവാദത്തിനു തന്നെ വെല്ലുവിളിച്ചത് ഹിന്ദു ഐക്യവേദിയാണെന്നും സതീശന് സമ്മതിക്കുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബുവിനെ സംവാദത്തിന് അയക്കാമെന്ന് ഐക്യവേദി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സതീശന് മലക്കംമറിഞ്ഞത്.
ഹിന്ദുഐക്യവേദിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിച്ച സതീശന് ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് വേണമെന്ന് വാശിപിടിക്കുന്നത് പരിഹാസ്യമാണ്. വലിയ നേതാവാണെന്ന് സ്വയം വരുത്തിത്തീര്‍ത്ത് ഒളിച്ചോടുകയാണ് സതീശന് ചെയ്യുന്നത്. സതീശന്റെ വിശദീകരണത്തിനെതിരെ വന്‍ വിമര്‍ശനവും ഫേസ്ബുക്കില്‍ ഉയരുന്നുണ്ട്.
വാസ്തവമെന്ത്? ഹിന്ദു ഐക്യവേദി പറയുന്നു
കൊച്ചി: സതീശനെ സംവാദത്തിന് ക്ഷണിച്ചത് ഹിന്ദു ഐക്യവേദിയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു. സംഘപരിവാറിലെ ഏത് സംസ്ഥാന നേതാക്കളുമായും സംവാദത്തിന് തയ്യാറാണെന്ന് പത്രക്കുറിപ്പ് ഇറക്കിയതിന്റെ അടിസ്ഥാനത്തിലാണ് സതീശനെ വിളിച്ചത്. സംവാദത്തിന് തയ്യാറാണെന്നും കുമ്മനം പോലെയുള്ള ആളുകള്‍ വേണമെന്നും പറഞ്ഞത് അദ്ദേഹമാണ്. നോക്കാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ കുമ്മനം ബിജെപി പ്രസിഡന്റായി കഴിഞ്ഞതിനാല്‍ ഹിന്ദു ഐക്യവേദി സംവാദത്തിന് എന്നെ നിയോഗിച്ചു.
22ന് രാത്രി 9ന് ഹിന്ദു ഐക്യവേദി ജില്ല നേതാക്കള്‍ സതീശനെ വിളിച്ച് സമയം ചോദിച്ചു. ആ സമയത്ത് സതീശന് പറഞ്ഞത് പറവൂരിലുള്ള നേതാവുമായി ഞാന്‍ സംസാരിക്കില്ലെന്നും കുമ്മനമോ ശ്രീധരന്‍പിള്ളയോ വേണമെന്നുമാണ്. ഏത് സംസ്ഥാന നേതാവുമായും സംവദിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ സതീശനല്ലേ പുതിയ ഉപാധികള്‍ വച്ച് ചര്‍ച്ചയില്‍ നിന്ന് ഒഴിഞ്ഞതെന്നും ബാബു ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: