തൊടുപുഴ: ബുധനാഴ്ച ഉച്ചക്ക് കെഎസ്ആര്‍ടിസി ബസില്‍ മോഷണത്തിനിടെ പിടിയിലായ തമിഴ് നാടോടി സ്ത്രീകളെ ചോദ്യം ചെയ്തതോടെ കൂടുതല്‍ കേസുകള്‍ തെളിയുന്നു. തമിഴ്നാട് സ്വദേശികളായ പാണ്ഡിയമ്മാള്, നന്ദിനി എന്നിവരാണ് ബാഗില്‍ നിന്ന് പണം മോഷ്ടിക്കുന്നത്തിനിടെ തൊടുപുഴ ടൗണില്‍ വച്ച് പിടിയിലായത്. അന്ന് തന്നെ മൂന്ന് കേസാണ് ഇവര്‍ക്കെതിരെ എടുത്തത്. എല്ലാ സമാനമായ പണം മോഷണ കേസുകള്‍. ഇന്നലെ മറ്റൊരു മോഷണം കൂടി തെളിഞ്ഞു. ഇടയ്ക്കാട്ടുക്കുറ്റം പയ്യിലാംകുന്നേല് ശാന്തയാണ് പ്രതികളെ തിരച്ചറിഞ്ഞത്. കഴിഞ്ഞ 22 ന് സെന്റ് ആന്‍സ് ബസില്‍ നിന്നും കാരിക്കോടിന് സമീപത്തുവച്ച് 2.5 പവന് മാല കവര്‍ന്നതാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നുണ്ട്. ബസ് യാത്രയില്‍ സ്ത്രീകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും, മലയാളികളേ പോലെ വേഷം ധരിച്ച് തമിഴ് സ്ത്രീകളുടെ നിരവധി സംഘങ്ങള്‍ നഗരത്തില്‍ ഇറങ്ങിയിട്ടുള്ളതായി വിവരമുണ്ടെന്നും പോലിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: