തിരുവനന്തപുരം : വയനാട് ബാണാസുര അണക്കെട്ടിന്റെ റിസര്‍വോയറില്‍ മുങ്ങിമരിച്ച ചെന്നലോട് പത്തായക്കോട് മമ്മൂട്ടിയുടെ മകന് റൗഫിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും രക്ഷിക്കാനുള്ള ശ്രമത്തില്‍ മരിച്ച ആനക്കണ്ടി വാസുവിന്റെ മകന് ബാബുവിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപയും സഹായം നല്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
അതേസമയം ബാബുവിന്റെ കുടുംബത്തിന് ചുരുങ്ങിയത് 15 ലക്ഷം രൂപയെങ്കിലും ധനസഹായം നല്‍കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ബാബുവിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
വനവാസി കാട്ടുനായ്ക്ക വിഭാഗക്കാരനായ ബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മതേതരമായി ചിന്തിക്കുമെന്നും അര്‍ഹമായ സഹായം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹിന്ദു ഐക്യവേദി വയനാട് ജില്ലാ പ്രസിഡണ്ട് സി.പി.വിജയന് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. പടിഞ്ഞാറത്തറ ബപ്പനംമല അംബേദ്കര്‍ കാട്ടുനായ്ക്ക കോളനിയിലെ വാസു-സുശീല ദമ്പതികളുടെ മൂത്ത മകനാണ് അവിവാഹിതനായ ബാബു. അനില്‍, ബബിത സരിത, അജിത എന്നിവര്‍ സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: