ചേര്‍ത്തല: മനുഷ്യര്‍ മാനവ ധര്‍മ്മം വെടിയുന്നത് ആഗ്രഹം വര്‍ദ്ധിക്കുമ്പോഴാണ് ഇത് നിയന്ത്രിക്കുവാന്‍ ഭാഗവതം പഠിക്കണം എന്ന് പ്രൊഫസര്‍ തുറവൂര്‍ വിശ്വംഭരന്. മഹാഭാരത ദര്‍ശനം എന്ന വിഷയത്തില്‍ മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രത്തില്‍ നടന്ന ഭാഗവത മഹാസത്രത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമുക്ക് പിടികിട്ടാത്ത അഖണ്ഡമായ ഒരു ചൈതന്യം നമ്മുടെ ജീവന് പ്രവര്‍ത്തിപ്പിക്കുന്നു, പ്രപഞ്ചത്തിലെ നിത്യമായ സത്യങ്ങള്‍ കണ്ടുപിടിച്ച ഋഷിവര്യന്മാര് ഉപയോഗിച്ച ഭാഷയായ സംസ്കൃതം ശാസ്ത്രീയമായി അക്കങ്ങളേയും ശബ്ദത്തേയും ക്രമീകരിക്കുന്നു. അസാധാരണമായ ശാസ്ത്ര ഗണിതശാസ്ത്രബോധം എല്ലാം സംസ്കൃതത്തിനു മാത്രം സ്വന്തം. ആംഗലേയ ഭാഷ പഠിക്കണം. ഒപ്പം നമ്മുടെ സംസ്കാരത്തിന്റെ ഭാഷയായ സംസ്കൃതവും പഠിച്ചാല്‍ മാത്രമേ നമുക്ക് നിലനില്‍പ്പുള്ളൂ. മറ്റു രാഷ്ട്രങ്ങളുടെ മുന്നില്‍ നിവര്‍ന്നുനിന്ന് നമ്മുടെ രാജ്യത്തിന്റെ മഹത്വം കാണിക്കണം. മറ്റു രാജ്യങ്ങളെ പൊക്കിപ്പറയേണ്ട കാര്യമില്ല.
സായിപ്പിനെ കാണുമ്പോള്‍ കുമ്പിട്ടു നില്‍ക്കേണ്ട. നമ്മള് സനാധനധര്‍മ്മത്തിന്റെ വക്താക്കളാണ്. ആംഗലേയ ഭാഷയില്‍ കല്യാണപ്പത്രിക അടിക്കുന്നത് കല്യാണം ക്ഷണിക്കുന്ന തിനോ? നമ്മള് സായിപ്പിനെ കല്യാണം ക്ഷണിക്കുന്നില്ല, വ്യാകരണ പിശകുകളുമായാണ് ആംഗലേയഭാഷയില്‍ ഈ പത്രികകള്‍ അച്ചടിക്കുന്നത്.
മഹാഭാരതവും രാമായണവും പ്രജാധര്‍മ്മവും രാജധര്‍മ്മവും എന്താണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ഭാരത സംസ്കൃതി എന്താണെന്ന് കാണിച്ചു തരുന്നു. എല്ലാവര്ക്കും സുഖവും സന്തോഷവും നല്കുന്ന അന്തരീക്ഷം സൃഷ്ടിച്ച് പൈതൃകം നിലനിര്‍ത്താന്‍ ഭാഗവതം ഉപദേശിക്കുന്നു ഇതാണ് ഭാഗവത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: