ചെങ്ങന്നൂര്‍: ബിജെപി സ്ഥാനാര്‍ത്ഥിയുടെ സഹോദരിയെയും ഭര്‍ത്താവിനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് ഏഴംഗ സംഘമാണെന്ന് സൂചന. ഇതില്‍ രണ്ടുപേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായി. ബാക്കിയുള്ള പ്രതികളെ കുറിച്ചു പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
പുലിയൂര് ഇലഞ്ഞിമേല്‍ ശശിവിലാസത്തില്‍ ശശികുമാര്‍ (48), ഭാര്യ ശ്രീകല (37) എന്നിവരെയാണ് സിപിഎം ഗുണ്ടാസംഘം ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു ആക്രമണം.
ആക്രമണത്തില്‍ പങ്കുള്ള ചെറിയനാട് പടിഞ്ഞാറ്റുംമുറി ഷാജി ഭവനത്തില്‍ ഷാജി (48), മോഴിയാട്ട് വീട്ടില്‍ ഉണ്ണികൃഷ്ണന് (47) എന്നിവരെ രാത്രി തന്നെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ മാവേലിക്കര സബ് ജയിലില്‍ റിമാന്റിലാണ്.
ഷാജി, ഉണ്ണികൃഷ്ണന് ഉള്‍പ്പെടുന്ന അഞ്ചംഗ സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരം സമീപ പ്രദേശത്ത് ഗുണ്ടാ പശ്ചാത്തലമുള്ള രണ്ടുപേരാണ് ശശികുമാറിനെയും ശ്രീകലയെയും വീടിനുള്ളില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവ ദിവസം വൈകിട്ട് ഉണ്ണികൃഷ്ണന്റെ വീടിന്റെ മുകളില്‍ ഇരുന്ന് മദ്യപിക്കുമ്പോഴാണ് ഇവര്‍ ആക്രമണ പദ്ധതി തയ്യാറാക്കിയത്. ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ ആറോളം പേരെ ആക്രമിക്കാനാണ് ഇവര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: