ബിജെപിയെ തകര്‍ക്കാനുള്ള തത്പ്പര കക്ഷികളുടെ ഗൂഢനീക്കങ്ങളാണ് കുമ്മനത്തിനെതിരെ ഇപ്പോഴുള്ള പ്രസ്താവനകള്‍ എല്ലാം. താങ്കള്‍ അതൊന്നും കാര്യമാക്കരുത്. അവര്‍ കുരച്ചുകൊണ്ടേയിരിക്കും. അത് വര്ഗ്ഗഗുണമാണ്. അവരുടെ ജോലിയും പാരമ്പര്യവും അതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു പഠിക്കണം.
അദ്ദേഹത്തെ വേട്ടയാടിയ പോലെ ഈ ഭൂലോകത്ത് ആരെയെങ്കിലും വേട്ടയാടിയിട്ടുണ്ടോ? മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മോദിക്ക് ശക്തിപകര്ന്നതും അതാണ്. അദ്ദേഹം തീയില്‍ കുരുത്തു തന്നെ വളര്‍ന്നു. മോദിയെ വെല്ലാന്‍ ഭാരതത്തില്‍ ആരുമില്ലെന്ന് സ്ഥിവിശേഷത്തിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. അതാണ് ഭാരതത്തിലുള്ളവര്‍ അദ്ദേഹത്തെ കലവറയില്ലാതെ സ്നേഹിക്കുന്നതും.
ഉദയകുമാര്‍ കോന്നി
ശക്തനായ ഒരു പോരാളി ബിജെപിയുടെ നേതൃസ്ഥാനത്തേക്ക് എത്തിയതോടെ ജനങ്ങളുടെ മനസ്സില്‍ കുമ്മനത്തിനെതിരെ വെറുപ്പുണ്ടാക്കിയെടുക്കാന് വലത് ഇടതു കക്ഷികള്‍ ശ്രമിക്കുകയാണ്. അപ്പോള്‍ കേരളത്തിലെ സാധാരണ ജനങ്ങളുടെ സ്ഥിതി എന്തായിരിക്കും. ഓരോരുത്തരുടെ സ്വകാര്യം പറച്ചില് കേട്ടാലറിയാം ഭയങ്കര വര്‍ഗീയ വാദികളാണെന്ന്. ബിജെപിയുടെ വളര്‍ച്ച എങ്ങനേയും തടയുക മാത്രമാണ് ഇവരുടെ ലക്ഷ്യം. അതിനായി എന്തും ചെയ്യും. കുമ്മനം രാജശേഖരനെതിരെ ഇപ്പോഴുള്ള നീക്കം അതിലൊന്നുമാത്രമാണ്. ഇതിലൊന്നും തളാരാതെ പാര്‍ട്ടി പ്രവര്‍ത്തനവുമായി മുമ്പോട്ടു പോകണം.
മുഹമ്മദ് കൊലേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: