തിരുവനന്തപുരം: ക്രിസ്തുമസ് തലേന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ബിഷപ്പ് ഹൗസില്‍ സ്നേഹോഷ്മള സ്വീകരണം. പട്ടം ബിഷപ്പ് ഹൗസായ തിരുസന്നിധിയില്‍ എത്തിയ കുമ്മനത്തെ സിബിസിഐ അധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കാതോലിക്ക ബാവ സ്വീകരിച്ചു.
ബാവയെ പാദ നമസ്കാരം ചെയ്ത കുമ്മനത്തെ സ്നേഹത്തോടെ ആലിംഗനം ചെയ്താണ് തന്റെ മുറിയിലേക്ക് ആനയിച്ചത്. പതിറ്റാണ്ടുകളായുള്ള സൗഹൃദം ഇരുവരും പങ്കുവച്ചു. പാര്‍ട്ടി പരിപാടികള്‍ തുടങ്ങും മുന്‍പ് അനുഗ്രഹം തേടണമെന്ന് ആഗ്രഹമുള്ളതിനാലാണ് എത്തിയതെന്ന് കുമ്മനവും പറഞ്ഞു. മുന്‍പ് രണ്ടുതവണ തിരുമേനിയെ കാണാന്‍ ബിഷപ്പ് ഹൗസിലെത്തിയ കാര്യവും കുമ്മനം സൂചിപ്പിച്ചു.
മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കി അരമണിക്കൂറോളം ബാവയും കുമ്മനവും അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി. ഉച്ചഭക്ഷണം കഴിക്കാമെന്ന ബാവയുടെ ക്ഷണം സ്നേഹപൂര്‍വം സ്വീകരിച്ച കുമ്മനം ഭോജനശാലയിലെത്തി തിരുമേനിയോടൊപ്പം ഭക്ഷണം കഴിച്ചു. പിന്നീടു മറ്റുള്ളവരെ ഒഴിവാക്കി ഇരുവരും മുറ്റത്തേക്ക് മാറിനിന്ന് 10 മിനിറ്റ് ചര്‍ച്ച നടത്തി. ബിഷപ്പ് ഹൗസിന്റെ പടിവരെ വന്ന് കുമ്മനത്തെ യാത്രയയച്ച കാതോലിക്ക ബാവ ക്രിസ്തുമസ് ഉപഹാരവും നല്കി. ബിജെപി നേതാക്കളായ അഡ്വ. എസ്. സുരേഷ്, ചെമ്പഴന്തി ഉദയന്‍, അഡ്വ.ഡാനി.ജെ.പാള്‍ എന്നിവരും കുമ്മനത്തിനൊപ്പം ഉണ്ടായിരുന്നു.
ദീര്‍ഘനാളത്തെ ഹൃദയബന്ധമാണ് തനിക്ക് ക്ലിമ്മീസ് തിരുമേനിയുമായി ഉള്ളതെന്ന് മാധ്യമപ്രവര്‍ത്തകരോട് കുമ്മനം പറഞ്ഞു. എറണാകുളത്ത് ക്രൈസ്തവ, ഹൈന്ദവ നേതാക്കള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യാന്‍ നേതൃപരമായ പങ്ക് വഹിച്ചയാളാണ് ക്ലിമ്മീസ് കാതോലിക്ക ബാവ. എല്ലാ വിഷയത്തിലും ഹൃദയം തുറന്ന ചര്‍ച്ച വേണമെന്നാണ് എന്റെ അഭിപ്രായം. മനുഷ്യത്വമായിരിക്കണം രാഷ്ട്രീയത്തിന്റെ അടിസ്ഥാനം. ഹൃദയബന്ധവും സൗഹൃദവും കാത്തുസൂക്ഷിച്ചുമാത്രമാകും എന്റെ പ്രവര്‍ത്തനം. മുഖ്യമന്ത്രിയും പിണറായി വിജയനും തന്റെ രക്തത്തിന് വേണ്ടി ദാഹിക്കുകയാണ് കുമ്മനം പറഞ്ഞു.
തന്റെ ജീവിതം അറിയാവുന്നവര്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വിശ്വസിക്കില്ല. കേരളത്തിലെ പ്രശ്നങ്ങള്‍ പലതും ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിനു സമീപം മറ്റു മതത്തിലുള്ളവര്‍ കച്ചവടം ചെയ്യരുതെന്ന് പറഞ്ഞിട്ടില്ല. വസ്തുതകള്‍ പരിശോധിക്കാതെയാണ് മുഖ്യമന്ത്രിയും പിണറായിയും പ്രതികരണം നടത്തിയത്. ആരോപണങ്ങള്‍ തെറ്റാണെന്ന് ജീവിതം കൊണ്ട് തെളിയിക്കും. മൂല്യാധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളാകും തന്റെ ഭാഗത്തുനിന്നും ഉണ്ടാവുക. താന്‍ തീവ്രവാദിയാണ്, മതതീവ്രവാദിയാണ് തുടങ്ങിയ രീതിയിലാണ് പ്രചരണങ്ങള്‍ നടക്കുന്നത്. ഹൃദയം തുറന്നു കാണിച്ചാലും ചെമ്പരത്തിയാണ് എന്നാണ് പറയുന്നതെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: