ഇരിട്ടി: വൈവിധ്യങ്ങളുടെ പൂക്കാലം തീര്‍ക്കുന്ന ഇരിട്ടി ഗ്രീന്‍ലീഫ് ചാരിറ്റബിള്‍ സൊസൈറ്റി ഒരുക്കിയ പുഷ്പോത്സവത്തിനു ജനത്തിരക്കേറുന്നു. വരുന്ന ദിവസങ്ങളില്‍ ക്രിസ്തുമസ്സും പുതുവര്ഷഘോഷവും മറ്റും കടന്നു വരുന്നതോടെ ഇരിട്ടി നഗരം ജന ബാഹുല്യത്താല്‍ വീര്‍പ്പുമുട്ടും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 18ന് ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍കുമാറാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ജനുവരി 3 വരെ പുഷ്പോത്സവം തുടരും.
ജനങ്ങളെ പ്രായവ്യത്യാസമാന്യേ ,സ്ത്രീ പുരുഷ ഭേദമന്യേ ആകര്‍ഷിക്കുന്ന ഏറെ വിഭവങ്ങള്‍ ഇപ്രാവശ്യത്തെ ഈ അഞ്ചാമത് പുഷ്പോത്സവം ജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു. പുതിയ ബസ് സ്റ്റാന്റിന് സമീപം പഴയ പാലം റോഡില്‍ മൂന്നര ഏക്കര്‍ സ്ഥലത്താണ് പുഷ്പോത്സവ നഗരി ഒരുക്കിയിരിക്കുന്നത്. സ്വദേശി വിദേശി ഇനങ്ങളില്‍ പെട്ട ചെടികള്‍ ഉള്‍പ്പെടെ പതിനഞ്ചായിരം ചതുരശ്ര അടിയില്‍ ഒരുക്കിയിരിക്കുന്ന സസ്യ ലതാദികളുടെയും പുഷ്പ ജാലങ്ങളുടെയും ഒരു ഉദ്യാനം തന്നെ സംഘാടകര്‍ ഇവിടെ ഒരുക്കിയിരിക്കുന്നു. വലിയ സൂര്യകാന്തിപ്പൂവിന്റെ മാതൃക സൃഷ്ടിച്ച കവാടവും , ശിലായുഗവും, ഏറുമാടവും കുടിലും, സൈക്കിളുകളും, കാറും തോണിയും ക്രമീകരിച്ച പൂന്തോട്ടവും, പഴയ കാലത്തില്‍ നിന്നും കടന്നു പുതിയകാലത്തിന്റെ സ്പന്ദനം പേറുന്ന പ്രേമം സിനിമയില്‍ എത്തി നില്ക്കുന്ന ദൃശ്യ്യവല്ക്കരണവും ആര്‍ട്ടിസ്റ്റ് ശ്രീനി പൂമരത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്ന മത്സ്യ കന്യകയും മറ്റും നമ്മെ മറ്റൊരു ലോകത്തില്‍ എത്തിക്കുന്നു. കൂടെ പരിതസ്ഥിതി സ്നേഹികളെ ആകഷിക്കുന്ന ചില സന്ദേശങ്ങളുടെ സൃഷ്യാവിഷ്കാരവും നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ നിത്യോപയോഗ സാധനങ്ങളുടെ നൂറോളം സ്റ്റാളുകള്‍, ഇലട്രിക്കല്‍, ഇലട്രോണിക് ഉത്പന്നങ്ങളുടെ വില്‍പ്പന ശാലകള്‍ തുടങ്ങിയവയും ആകര്‍ഷണീയ ഘടകങ്ങളാണ്. അതേസമയം അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന രീതിയിലുള്ള അമ്മ്യൂസ്മെന്റ്റ് ഇനങ്ങളെ ഒഴിവാക്കി അപകട രഹിതമായതും കുട്ടികളെ അടക്കം ആകര്‍ഷിക്കുന്നതുമാണ് ഇവിടെ ഒരുക്കിയിരിക്കുന്ന അമ്മ്യൂസ് മെന്റ് പാര്‍ക്ക് എന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: