കോഴിക്കോട്: ചെന്നൈ വെള്ളപ്പൊക്ക ദുരന്തത്തിന്റെ പാഠം ഉള്‍കൊണ്ട് കല്ലായി പുഴയും പുഴയുടെ തീരവും മണ്ണിട്ട് നികത്തി കെട്ടിടം പണിയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കല്ലായി പുഴ സംരക്ഷണസമിതി ആവശ്യപ്പെട്ടു. പുഴയോരത്ത് പുറമ്പോക്ക് ഭൂമി കയ്യേറി കെട്ടിടം പണിതവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം കയ്യേറിയവര്‍ക്ക് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കൈവശരേഖ നല്കുവാനുള്ള ഗൂഢനീക്കത്തെ നിയമപരമായി നേരിടാന്‍ യോഗം തീരുമാനിച്ചു. മരവ്യവസായത്തിന് ലീസിന് (പാട്ടത്തിന്) നല്കിയ ഭൂമി സര്‍വേ നമ്പറുകള്‍ പരസ്പരം മാറ്റി വ്യാജരേഖകള്‍ തയ്യാറാക്കി സ്വകാര്യവ്യക്തികള്‍ നിരവധി സ്ഥലങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തീരത്തെ കയ്യേറ്റങ്ങള്‍ തടഞ്ഞില്ലെങ്കില്‍ കല്ലായിപുഴ തന്നെ ഇല്ലാതാവുമെന്നും മറ്റൊരു പ്രളയ ദുരന്തത്തിന് കോഴിക്കോട് സാക്ഷ്യം വഹിക്കേണ്ടവരുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
ഭാവിതലമുറയ്ക്ക് വേണ്ടി കല്ലായി പുഴയെ സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പതിനായിരം കത്തുകള്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് അയക്കുവാന്‍ യോഗം തീരുമാനിച്ചു. എസ്.കെ. കുഞ്ഞിമോന് അധ്യക്ഷത വഹിച്ചു. രമേശ് ചന്ദ്രന് പി, ഇ.മുജീബ്, കെ.പി. മന്‍സൂര്‍, സ്വാലിഹ്, എസ്.വി. അഷ്റഫ്, പി.മുസ്ത്, ഇ.ഉസന്‍കുട്ടി, നിധിന് എം.എസ്, എന്‍.വി.നസറുദ്ദീന്‍, എന്‍.വി. അഷ്റഫ് എന്നിവര്‍ പ്രസംഗിച്ചു. ഫൈസല്‍ പള്ളിക്കണ്ടി സ്വാഗതവും പി.പി. ഉമ്മര്‍ കോയ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: