കൊച്ചി: തെരഞ്ഞെടുപ്പുകളില്‍ വിഎസ് അച്യുതാനന്ദന് വിജയഘടകമാണെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണെന്ന് പിണറായി വിജയന്. ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് വിഎസ് വിജയഘടകമല്ലെന്ന് പിണറായി തുറന്നടിച്ചിരിക്കുന്നത്.
വരുന്ന നിയമസഭാതെരഞ്ഞടുപ്പില്‍ വിഎസ് നയിക്കുമെന്ന് സിപിഐയും മറ്റും ആവര്‍ത്തിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് പിണറായിയുടെ വാക്കുകള്‍. തെരഞ്ഞെടുപ്പില്‍ വിജയം തീരുമാനിക്കുന്നത് ജനങ്ങളാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വലിയ വിജയം നേടും. പിണറായി അവകാശപ്പെട്ടു.
വിഎസ് മല്‍സരിക്കുമോയെന്ന ചോദ്യത്തിന് അക്കാര്യം പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ല, തീരുമാനം എടുത്തിട്ടുമില്ല. പിണറായി പറഞ്ഞു. യെച്ചൂരിയുടെ നിലപാട് കേരളഘടകത്തിന്റെ നിലപാടല്ലെന്നും പിണറായി മറുപടി നല്കി.
പിണറായിയുടെ നിലപാടിന് കടകവിരുദ്ധമായ നിലപാടാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കൈക്കൊണ്ടിരുന്നത്.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് നല്ല വിജയം ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ വിഎസിന് പങ്കുണ്ട്. യെച്ചൂരി കൊല്‍ക്കത്തയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി പ്ളീനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്തതായിരുന്നു പത്രസമ്മേളനം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ് വിഎസ്. വിഎസും പാര്‍ട്ടിയും രണ്ടല്ല. വിഎസ് പാര്‍ട്ടിയുടെ ഭാഗമാണ്. യെച്ചൂരി പറഞ്ഞു. പ്രായത്തിനും പരിചയത്തിനും വിജയത്തില്‍ വലിയ പങ്കുണ്ട്. അദ്ദേഹം പറഞ്ഞു.
അതിനിടെ പിണറായിയുടെ നിലപാടിനെ അനുകൂലിച്ച് മുതിര്‍ന്ന നേതാവ് എംഎം ലോറന്‍സും രംഗത്ത് എത്തിയിട്ടുണ്ട്. ഏതെങ്കിലും നേതാവല്ല വിജയത്തിനു പിന്നില്‍. അത് കൂട്ടായ പരിശ്രമമാണ്. ലോറന്‍സ് പറഞ്ഞു.താനാണ് പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയ്ക്കാണ് പിണറായിയുടെ പോക്ക്. ഇതില്‍ എതിര്‍പ്പുള്ള വലിയൊരു വിഭാഗമുണ്ട്. സിപിഐ അടക്കമുള്ളവര്‍ ഇതിലുള്ള അതൃപ്തി പരസ്യമായി രേഖപ്പെടുത്തിക്കഴിഞ്ഞു. അതിലുള്ള രോഷമാണ് പിണറായിയെക്കൊണ്ട് വിഎസിനെ തള്ളിപ്പറയും വരെ എത്തിയിരിക്കുന്നത്. ഏതായായലും തെരഞ്ഞെടുപ്പ് അടുത്തതോടെ പാര്‍ട്ടിക്കുള്ളില്‍ വിഎസ് പിണറായി പോര് വീണ്ടും മുറുകകയാണ്. നിലപാടുകളില്‍ ഈ ഭിന്നത അതിന്റെ ദൃഷ്ടാന്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: