മീററ്റ്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും വധഭീഷണി ലഭിച്ചെന്ന് ബിജെപി എംഎല്‍എ സംഗീത് സോം. ഇന്റര്‍നെറ്റ് ഫോണില്‍ നിന്നും രണ്ടു തവണ ഭീഷണിപ്പെടുത്തി ഫോണ്‍ വിളിക്കുകയായിരന്നു. ഇറാഖ്, സിറിയ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയിലെ അംഗങ്ങളാണെന്ന് അവര്‍ മുറിഞ്ഞ ഹിന്ദിയില്‍ പരിചയപ്പെടുത്തിയെന്നും സോം പറഞ്ഞു. ഫോണ്‍കോള്‍ സംബന്ധിച്ച് സാര്‍ധന പ്രാദേശിക പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.
ഇന്നലെ രാവിലെ 9.30ഓടെയാണ് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ സന്ദേശം എത്തിയത്. സോമിനെ വധിക്കാന്‍ ആളുകളെ നിയോഗിച്ചിട്ടുണ്ടെന്നും എത്ര സുരക്ഷ ഏര്‍പ്പെടുത്തിയാലും കൊല്ലുമെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തി.
സോം ഇതിനെ വെല്ലുവിളിച്ചതിനെ തുടര്‍ന്ന് രണ്ടാമതും ഫോണ്‍ വിളിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ സാര്‍ധന മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് സോം. രണ്ടുവര്‍ഷം മുമ്പ് രണ്ടുതവണ സോമിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നതിനെ തുടര്‍ന്ന് ഇസഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
വധഭീഷണി സംബന്ധിച്ച് പോലീസ് പരിശോധിച്ചു വരികയാണെന്ന് സര്‍ധന പോലീസ് സ്റ്റേഷന് മേധാവി ബ്രിജേഷ് കുമാര്‍ സിങ് അറിയിച്ചു. ഫോണ്‍ പരിശോധിച്ചതില്‍ നിന്നും കോള്‍ ദക്ഷിണആഫ്രിക്കയില്‍ നിന്നാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടുണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: