ദിനകരപുത്രനായ സുഗ്രീവന് പര്‍വതമുകളില്‍ നില്ക്കുമ്പോള് അവരെക്കണ്ടു ഭയന്ന് നാലുമന്ത്രിമാരോടൊപ്പം കൊടുമുടിയിലേയ്ക്കോടി. ഭീതിയോടെ ഹനുമാനോടു പറഞ്ഞു. ”യുദ്ധസന്നദ്ധരായി ഈ വരുന്നവര്‍ ആരാണ്? നീ വേഗം അതറിഞ്ഞുവരണം. കണ്ടപ്പോള്‍ വീരന്മാരാണെന്നു തോന്നുന്നു. എന്നെക്കൊല്ലാന്‍ ജ്യേഷ്ഠന് പറഞ്ഞയച്ചവരാണോ?
താപസവേഷക്കാരാണെങ്കിലും കൈയില്‍ അമ്പും വില്ലുമുണ്ട്. പരാക്രമശാലികളായ ഇവരെക്കൊണ്ട് ദിക്കുകളൊക്കെ പ്രകാശിക്കുന്നു. വായുസുതാ, നീ ബ്രാഹ്മണവേഷത്തില്‍ അടുത്തുചെന്ന് അവരാരാണെന്നു ചോദിച്ചറിയണം. കണ്ണ് സംഭാഷണം ഇവകൊണ്ട് അവര്‍ ശത്രുക്കളാണോ മിത്രങ്ങളാണോയെന്നു മനസ്സിലാക്കണം. ശത്രുക്കളാണെങ്കില്‍ കൈയടയാളം കാട്ടിയും മിത്രങ്ങളാണെങ്കില്‍ മുഖപ്രസാദം കൊണ്ടും നീ വിവരമറിയിക്കണം.”
ഇതുകേട്ട് സുഗ്രീവ മന്ത്രിയായ ഹനുമാന് ഒരു ബ്രാഹ്മണവേഷം ധരിച്ച് രാമലക്ഷ്മണന്മാരെ സമീപിച്ചു. നമുക്കിനി ഇവരുടെ പൂര്വകഥകളിലേക്കൊന്നു കടക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: