എല്ലാവരും ഒത്തുചേര്‍ന്ന് യാത്രയാണ്. എവിടേക്കാണ് ആവോ! കേട്ടവര്‍ കേട്ടവര്‍ യാത്രയായി. അതെ വടക്ക് കൈലാസത്തിലേക്ക്. എന്തിനാണ് യാത്ര? പ്രത്യേകം പറയേണ്ടതുണ്ടോ സാക്ഷാല്‍ കൈലാസ നാഥന്റെയും ശ്രീപാര്‍വതിദേവിയുടെയും വിവാഹം. ജനകോടികളുടെ വരവു ഒന്നടങ്കം വടക്കുദിശയിലേക്ക്. ഒന്നാലോചിച്ചു നോക്കൂ. ( പ്രധാനമന്ത്രി ഈയിടെ തൃശൂരിലെത്തിയപോലെ) എന്തും സഹിച്ചും ഭഗവാന്റെ വിവാഹം കാണണം എന്ന ഒരൊറ്റ ആഗ്രഹം മാത്രം മനസ്സില്‍. എല്ലാവരും വടക്കുദിശയില്‍ വന്ന കാരണം ഭൂമിയുടെ ഭാരം മുഴുവന്‍ താങ്ങാതെ വടക്കുഭാഗം താഴാന്‍ തുടങ്ങി. അതുകൊണ്ടുതന്നെ തെക്കുഭാഗം ഉയരാനും തുടങ്ങി. സാക്ഷാല്‍ കൈലാസനാഥന് പോലും പകച്ചുനിന്നു. എന്തുചെയ്യണം എന്നറിയാതെ! ഒരു നിമിഷത്തെ ആലോചനക്കുശേഷം ശിവപെരുമാള്‍ തന്റെ ശിഷ്യനായ അഗസ്തമുനിയെ സ്തുതിച്ചു.
അഗസ്തമുനി ഉടനെ ശിവപെരുമാളുടെ സമീപമെത്തി എന്തുവേണം മഹാപ്രഭോ! എന്ന ചോദ്യത്തിന് ഉത്തരമായി ഭഗവാന് അഗസ്തരോടു മുനീശ്വരാ കണ്ടില്ലേ. എല്ലാവരും തിരുകല്യാണം കാണാന്‍ വന്ന ജനങ്ങളുടെ തിരക്കു കാരണം വടക്കുഭാഗം താഴ്ന്നുപോയി കൊണ്ടിരിക്കുകയാണ്. ആയതിനാല്‍ താന്‍ വേഗം തെക്കുഭാഗത്തെത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അതുകേട്ട് ഒരു നിമിഷം മുനീശ്വരന്‍ നിന്നു. നിന്നതിന്റെ അര്‍ത്ഥം ഭഗവാനു മനസ്സിലായി. എന്റെ വിവാഹം കാണാന്‍ വന്ന താങ്കള്‍ക്ക് അതിനു വേറെ അവസരം ഒരുക്കിത്തരാം എന്നുപറഞ്ഞതോടെ മനസ്സില്ലാ മനസ്സോടെ തെക്കുഭാഗത്ത് വന്നു നിന്നതും (സര്‍വേശ്വരന്റെ അനുഗ്രഹത്താലും) ഭൂമിയുടെ ഭാരം ഒരേപോലെ ആയിത്തീര്‍ന്നു.
സര്‍വേശ്വരന്റെ വിവാഹം ഭംഗിയായി നടന്നു. വിവാഹസല്‍ക്കാരത്തിനുശേഷം ജനങ്ങളെല്ലാം പിരിഞ്ഞുപോയി. ഭഗവാന് അഗസ്ത്യമുനിയെ മനസ്സുകൊണ്ട് സ്മരിച്ചതും അഗസ്തമുനി സര്‍വേശ്വരന്റെ മുന്നില്‍ എത്തിച്ചേര്‍ന്നു. ഭഗവാന് അഗസ്ത്യമുനിയെ ആലിംഗനം ചെയ്തു. നടന്ന വിവാഹം ഭഗവാന്റെ സ്പര്‍ശത്താല്‍ എങ്ങനെ നടന്നുവോ അതുപോലെ തന്നെ അഗസ്തമുനിക്ക് കാണിച്ചുകൊടുത്തു. (വിവാഹ വീഡിയോ കാണും പോലെ) അഗസ്ത്യമുനി സന്തുഷ്ടനായി. ഇതിനാലാവാം നമുക്കുവേണ്ടപ്പെട്ടവര് ചിലപ്പോള്‍ ക്ഷണിച്ചാല്വരാതിരിക്കാറില്ലേ അല്ലെങ്കില്‍ ക്ഷണിക്കാന്‍ വിട്ടുപോവുകയോ ചെയ്യാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: