ഭക്തിയുടെ പൂക്കാലമായ മണ്ഡലക്കാലം സമാപിക്കുകയായി. ക്ഷേത്രങ്ങളായ ക്ഷേത്രങ്ങള്‍ മുഴുവനും മണ്ഡലത്തിലെ വിശേഷാല്‍ ദീപാരാധന, അയ്യപ്പന് പാട്ടും വിളക്കും, ശബരിമല ദര്‍ശനത്തിന് ഭക്തരെ കൂട്ടി തീര്‍ത്ഥയാത്ര എന്നിവയെല്ലാം ഈകാലത്താണ്.
കുടുംബങ്ങളിലെല്ലാം മണ്ഡലവ്രതത്തിനായി നല്ല ഒരുക്കങ്ങളായിരിക്കും. കുടുംബക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകള്‍, എന്നിവയെല്ലാം ഭക്ത്യാദരപൂര്വ്വംനടത്തും. ഭജനകളും ശരണം വിളികളും കൊണ്ട് മുഖരിതമാകും. പഴനിദര്ശനത്തിനും ഇക്കാലയളവില്‍ ധാരാളംപേര്‍ പോകും.
വൃശ്ചികം, ധനു മാസങ്ങള്‍ ചേര്‍ന്നുള്ള മണ്ഡലക്കാലത്ത് ഗുരുവായൂര്‍ ഏകാദശി, തൃപ്രയാര്‍ ഏകാദശി, കാര്‍ത്തിക വിളക്ക്, ഷ്ഷ്ഠി, തിരുവാതിര തുടങ്ങിയ വ്രതങ്ങള്‍ ഈ സമയത്തുതന്നെയാവും. മഞ്ഞ്, വെയില്, മഴ ഇവയാല്‍ സമ്മിശ്രമായ കാലാവസ്ഥയാണ്. വൃശ്ചികം മുതല്‍ കേരളത്തിലെ ഏറ്റവും വലിയതീര്ത്ഥാടനകേന്ദ്രമായ ശബരിഗിരിയിലേക്ക് അയല്സ്ഥാനങ്ങളില്നിന്നും ഭക്തര്‍ ഒഴുകിയെത്തും. ഇതിനാല്‍തന്നെ കേരളത്തിലെ പ്രശസ്തക്ഷേത്രങ്ങളിലെല്ലാം വന്തിരക്കുതന്നെയാവും.
ഗുരുവായൂര്‍, ചോറ്റാനിക്കര. കൊടുങ്ങല്ലൂര്‍, കാലടി, വൈക്കം, ഏറ്റുമാന്നൂര്‍, കടപ്പാട്ടൂര്‍ എന്നീ മഹാക്ഷേത്രങ്ങളില്‍ അഭൂതപൂര്‍വ്വമായ തിരക്കുതന്നെയാവും. തന്നെയുമല്ല ഇസീസണില് കച്ചവടകേന്ദ്രങ്ങള്‍, വാഹനങ്ങള്‍ തുടങ്ങി അവശ്യമേഖലകളില്‍ മുഴുവന്‍ നല്ലതിരക്കുതന്നെയാവും. ഈവര്‍ഷത്തെ കനത്തമഴ അയല്സംസ്ഥനത്തെ ഭക്തരുടെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ട്.
ശബരിഗരിയില് കഴിഞ്ഞ നാല്പ്പത്തൊന്ന്ദിവസവും തീര്‍ത്ഥാടക ബാഹുല്യവും ശരണഘോഷവുംകൊണ്ട് മുഖരിതമായിരുന്നു. ഇന്നുരാത്രിപൂജയോടെ നടയടയ്ക്കും. യോഗദണ്ഡ് പിടിച്ച് ഭസ്മാഭിഷിക്തനായി ഇരുത്തി പൊന്നിന്ശ്രീകോവില് അടയ്ക്കും.
മകരവിളക്കിനായി കുറച്ചുദിവസത്തെ ഇടവേളയ്ക്കുളയ്ക്കുശേഷം നടതുറക്കും. സര്‍വ്വചൈതന്യവും നിറഞ്ഞ മണ്ഡലക്കാലം പോലെ തന്നെ തിരക്കായിരിക്കും മകരവിളക്കിനും. മലനിരയിലെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി ദര്‍ശിച്ച് സായൂജ്യമടയാന്‍ വലിയതോതില്‍ ഭക്തര്വന്നുചേരും. മകരം ഏഴിന് ഗുരുതികഴിയുന്നതോടെ മകരവിളക്കും കഴിഞ്ഞ് ഭക്തരെല്ലാം മലയിറങ്ങും. പിന്നീട് മാസപൂജകള്‍ക്കും തിരുവുത്സവത്തിനും വേണ്ടിനടതുറക്കും. വിശേഷാല്‍ പൂജകളും ഇടയ്ക്ക് സന്നിധാനത്തു നടക്കും. നടതുറക്കുന്നകാലത്തും കെട്ടുനിറച്ചെത്തുന്ന ഭക്തര്‍ ധാരാളമായിരിക്കും. കൂട്ടമായിശരണം വിളിച്ച് ഭക്തരെത്തുന്ന മറ്റൊരു സന്നിധാനം വേറെകാണില്ല. കലിയുഗവരദനയ്യനയ്യപ്പസ്വാമിയേശരണമയ്യപ്പാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: