ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പാക് സന്ദര്‍ശനത്തെ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയും പാക് ഭീകരസംഘടനയായ ജമാഅത്ത് ഉദ് ദവയും രംഗത്തെത്തി. പാക്കിസ്ഥാനിലെ പ്രതിപക്ഷ പാര്‍ട്ടികളും ജമ്മുകാശ്മീര്‍ വിഘടനവാദികളും വരെ സ്വാഗതം ചെയ്ത മോദിയുടെ അപ്രതീക്ഷിത ലാഹോര്‍ സന്ദര്‍ശനത്തെ തള്ളിപ്പറഞ്ഞത് ഇവര്‍ മാത്രമാണ്.
മോദിയുടെ പാക് സന്ദര്‍ശനം രാഷ്ട്രത്തെ അപമാനിച്ചെന്നും മറ്റു വാണിജ്യ ആവശ്യങ്ങളാണ് പിന്നിലെന്നും കോണ്‍ഗ്രസ് ആരോപിച്ചപ്പോള്‍ മോദി-ഷെരീഫ് കൂടിക്കാഴ്ച അസഹനീയമാണെന്ന് ജമാഅത്ത് ഉദ് ദവ നേതാവും മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരനുമായ ഹാഫിസ് സെയ്ദ് പ്രതികരിച്ചു. പാക് വിരോധത്തിന്റെ വിഷം കുത്തിവെയ്ക്കാന്‍ ശ്രമിക്കുന്ന ആളാണ് മോദിയെന്ന് ആരോപിച്ച ഹാഫിസ് സെയ്ദ് നവാസ് ഷെരീഫിനെയും വിമര്‍ശിച്ചു.
മോദിയുടെ പാക് സന്ദര്‍ശനം വാണിജ്യതാല്പ്പര്യത്തിനായിട്ടാണെന്നും രാജ്യത്തെ അപമാനിച്ചെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവന ഇറക്കി. ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി തുടങ്ങിയ നേതാക്കള്‍ ഭാരത പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയപ്പോള്‍ പാക്കിസ്ഥാനിലെ പ്രതിപക്ഷ കക്ഷികള്‍ മോദിയുടെ വരവിനെ സ്വാഗതം ചെയ്തു. പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ അടക്കമുള്ളവര്‍ മോദിയെ ലാഹോറിലേക്ക് സ്വാഗതം ചെയ്തു. കാശ്മീര്‍ വിഘടന വാദ സംഘടനയായ ഹൂറിയത് കോണ്‍ഫറന്‍സും മോദിയുടെ പാക് സന്ദര്‍ശനത്തെ സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: