ക്രൈസ്റ്റ്ചര്‍ച്ച്: ശ്രീലങ്കയ്ക്കെതിരായ അഞ്ചു മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് ഏഴു വിക്കറ്റ് ജയം. വലംകൈയന്‍ മീഡിയം പേസര്‍ മാറ്റ് ഹെന്റിയുടെ നാല് വിക്കറ്റ് പ്രകടനമാണ് 29 ഓവര്‍ ബാക്കി നില്‍ക്കെ കിവികള്‍ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. സ്കോര്‍: ശ്രീലങ്ക – 188 (47), ന്യൂസിലന്‍ഡ് – 191/3 (21).
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്കയെ ഹെന്റിയുടെ നേതൃത്വത്തില്‍ ലങ്കന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടി. അര്‍ധശതകം നേടിയ മിലിന്ദ സിരിവര്‍ധനയും (66), നുവാന്‍ കുലശേഖരയുമാണ് (58) അവര്‍ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ഇവര്‍ക്കു പുറമെ ദുഷ്മന്ത ചമീരയ്ക്ക് (13) മാത്രമാണ് രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്. പത്തോവറില്‍ 49 റണ്‍സ് വഴങ്ങി ഹെന്റി നാല് ഇരകളെ കണ്ടെത്തി. ഡഗ് ബ്രേസ്വെല് മൂന്നും, മിച്ചല്‍ മക്ലിഗെന് രണ്ടും, ആദം മില്‍നെ ഒന്നും വിക്കറ്റെടുത്തു.
ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന കിവകള്‍ക്കായി ഓപ്പണര്‍മാര്‍ മാര്ട്ടിന് ഗുപ്ടിലും (79), നായകന് ബ്രെണ്ടന്‍ മക്കല്ലവും (55) നിറഞ്ഞാടിയപ്പോള്‍ സന്ദര്‍ശകരുടെ നേരിയ പ്രതീക്ഷ പോലും പൊവലിഞ്ഞു. ഗുപ്ടില്‍ 56 പന്തില്‍ 79 റണ്‍സെടുത്തപ്പോള്‍, മക്കല്ലം 25 പന്തിലാണ് 55 ലെത്തിയത്. ടോം ലഥം (18), ഹെന്റി നിക്കോള്‍സ് (23 നോട്ടൗട്ട്), റോസ് ടെയ്ലര് (അഞ്ച് നോട്ടൗട്ട്) എന്നിവര്‍ ചേര്‍ന്ന് ജയം പൂര്‍ത്തിയാക്കി. മാറ്റ് ഹെന്റി കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: