തിരുവനന്തപുരം: സാഫ് കപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ ടീമിന് ജയത്തോടെ തുടക്കം. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെയും റോബിന് സിങ്ങിന്റെയും കൂട്ടുകെട്ടില്‍ പിറന്ന രണ്ടു ഗോളുകളിലൂടെ ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തു. ദുര്‍ബലരായ ശ്രീലങ്കയ്ക്കെതിരെ നിലവാരമുള്ള കളി പുറത്തെടുക്കാന്‍ ഇന്ത്യക്കായില്ല. കരുത്തരായ ഇന്ത്യക്കെതിരെ പ്രതിരോധത്തിലൂന്നിയുള്ള കളിയാണ് ശ്രീലങ്ക പുറത്തെടുത്തത്. ആദ്യപകുതിയില്‍ ഒത്തിണക്കത്തോടെ മുന്നേറാന്‍ ഇന്ത്യക്കായില്ല.
ആദ്യ പകുതിയില്‍ ഇടതു വിങ്ങില്‍ സുനില്‍ ഛേത്രിക്കു മുന്നേറാന്‍ നിരവധി അവസരങ്ങളുണ്ടായെങ്കിലും സഹതാരങ്ങളുടെ പിന്തുണ ലഭിച്ചില്ല. മധ്യനിരയില്‍ നിന്നു ഛേത്രിക്കു പന്തെത്തിക്കുന്നതില്‍ സഞ്ജു പ്രധാനും, ലിങ്ദോയും പ്രണോയ് ഹല്‍ദറും പരാജയപ്പെട്ടു. നിരവധി തവണ പാസ് ആവശ്യപ്പെട്ടു ഛേത്രി ഗ്രൗണ്ടില്‍ രോക്ഷാകുലനായി.
എന്നാല്‍, രണ്ടാം പകുതിയില്‍ മധ്യനിര ഛേത്രിക്കു കൃത്യമായി പന്തെത്തിക്കാനാരംഭിച്ചു.
മൈതാന മധ്യത്തില്‍ നിന്നു ലഭിച്ച ലോബ് സ്വീകരിച്ച് ഇടതുവിങ്ങിലൂടെ മുന്നേറിയ ഛേത്രി രണ്ട് ശ്രീലങ്കന്‍ പ്രതിരോധക്കാരെ മറികടന്നു ബോക്സിനുള്ളില്‍ റോബിന് സിങ്ങിനു പന്തെത്തിച്ചു. റോബന് സിങ്ങ് പന്ത് വലയിലാക്കി. തുടര്‍ന്നങ്ങോട്ട് ഇന്ത്യന്‍ താരങ്ങള്‍ ഉണര്‍ന്നു കളിച്ചു.
ഇന്ത്യയുടെ സ്കോറില്‍ കോച്ച് കോണ്സ്റ്റന്റൈന് അതൃപ്തി പ്രകടിപ്പിച്ചു. ടീം കൂടുതല്‍ ഒത്തിണക്കത്തോടെ കളിക്കേണ്ടതുണ്ടെന്നും വരും മത്സരങ്ങളില്‍ അതുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: