കടുത്തുരുത്തി: കടുത്തുരുത്തി-കല്ലറ റൂട്ടില്‍ കപിക്കാട് പ്രവര്‍ത്തിക്കുന്ന ദേവീ സ്റ്റോഴ്സ്, രമ്യ സ്റ്റോഴ്സ് എന്നീ കടകളിലും കപിക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും വെള്ളിയാഴ്ച രാത്രി മോഷണം നടന്നു. കടകളില്‍നിന്ന് പണവും സാധനങ്ങളും മോഷ്ടിക്കുകയും നിരവധി സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്നാണ് പണം അപഹരിച്ചു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ആയാംകുടി ഏഴുമാന്തുരുത്ത് യൂണിറ്റ് അംഗങ്ങളായ ടി.എന്‍. നാരായണന്‍നായര്‍, രമണന് കപിക്കാട് എന്നിവരുടെ കടകളിലാണ് മോഷണം നടന്നത്. വ്യാപാരികളുടെ പരാതിയില്‍ കടുത്തുരുത്തി പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: