കണ്ണൂര്‍: കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സര്‍വ്വമംഗള പുരസ്കാരം കെ.സി.കണ്ണന് സമര്‍പ്പിച്ചു. കണ്ണൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ഹാളില്‍ നടന്ന ചടങ്ങില്‍ ബിജെപി മുന്‍ ക്ഷേത്രീയ സംഘടനാ സെക്രട്ടറി പി.പി.മുകുന്ദന് കെ.സി.കണ്ണന് ഉപഹാരസമര്‍പ്പണം നടത്തി. പഴയ തലമുറയുടെ ത്യാഗ സന്നദ്ധത പുതിയ തലമുറയ്ക്ക് പ്രചോദനമാവണമെന്ന് ഉപഹാര സമര്‍പ്പണം നടത്തിക്കൊണ്ട് പി.പി.മുകുന്ദന് പറഞ്ഞു. പുതിയ തലമുറ ഇന്ന് അനുഭവിക്കുന്ന എല്ലാ സൗകര്യങ്ങള്‍ക്കും പിന്നില്‍ പഴയകാലത്തെ ആളുകളുടെ ത്യാഗപൂര്‍ണ്ണമായ ജീവിതമാണ്. ഭാരതത്തിന് ഇന്ന് ലോകത്തിനു മുന്നില്‍ അഗ്രിമ സ്ഥാനം ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനം ദേശീയ പ്രസ്ഥാനങ്ങള്‍ക്കു വേണ്ടി മുന്‍കാലങ്ങളില്‍ ത്യാഗ നിര്‍ഭരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരുടെ ജീവിതമാണ്. കഴിഞ്ഞ കാലങ്ങളില്‍ രാജ്യത്തിനു വേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജീവന്‍പോലും ബലിയര്‍പ്പിച്ചുകൊണ്ട് പരശതം ജനങ്ങളാണ് പ്രവര്‍ത്തിച്ചത്. ഇത്തരം പ്രവര്‍ത്തകരുടെ സമ്പൂര്‍ണ്ണ സമര്‍പ്പണമാണ് ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ഇന്ന് രാജ്യത്തുണ്ടായ മുന്നേറ്റത്തിന് അടിസ്ഥാനം. ത്യാഗപൂര്‍ണ്ണമായ ജീവിതം നയിച്ച ഇത്തരക്കാരെ ആദരിക്കേണ്ടത് പുതുതലമുറയുടെ കടമയാണ്. ഈ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ടു പോവുന്ന സര്‍വ്വമംഗള ട്രസ്റ്റിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. മഹത്തായ കാര്യമാണ് ട്രസ്റ്റ് ചെയ്യുന്നത്. ഇത്തരം പ്രവര്‍ത്തനം എല്ലാവര്ക്കും നടത്താന്‍ സാധിക്കണം. അര്‍ഹതപ്പെട്ട പ്രവര്‍ത്തകരെ ആദരിക്കപ്പെടുക തന്നെ വേണം. കാരണം ഒന്നും പ്രതീക്ഷിച്ചല്ല കെ.സി.കണ്ണേട്ടനെപ്പോലെയുളളവര് പഴയ കാലത്ത് ദേശീയ പ്രസ്ഥാനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന് അധ്യക്ഷത വഹിച്ചു. സര്‍വ്വമംഗള ട്രസ്റ്റിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അവാര്‍ഡ് വില്‍പ്പനച്ചരക്കാക്കി മാറ്റിയ കാലഘട്ടത്തില്‍ പുരസ്കാരങ്ങളുടെ എല്ലാ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അവാര്‍ഡ് നല്കുന്നുവെന്നത് സമൂഹത്തിന് നല്ലൊരു സന്ദേശമാണ് നല്‍കുന്നതെന്നും സികെപി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഞാനെന്ന ഭാവത്തിലേക്ക്മാറിയ പുതിയ സാഹചര്യത്തില്‍ നമ്മള് എന്ന സങ്കല്‍പ്പം സാമൂഹ്യ ജീവിത പരിസരത്തു നിന്നും അകന്നു കൊണ്ടിരിക്കുകയാണ്. ഈ പ്രതിലോമകരമായ സാഹചര്യത്തില്‍ പഴയ തലമുറയുടെ പ്രവര്‍ത്തനങ്ങളെ നന്ദിപൂര്‍വ്വം സ്മരിക്കുന്നതും ആദരിക്കുന്നതും തീര്‍ത്തും അനുയോജ്യമാണ്. തികച്ചും പ്രതികൂല സാഹചര്യത്തിലും കണ്ണേട്ടനെപ്പോലുളളവര് നടത്തിയ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ പുതുതലമുറ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം, ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, പുരസ്ക്കാര നിര്‍ണ്ണയ സമിതി അധ്യക്ഷനും ജന്മഭൂമി മുന്‍ റസിഡണ്ട് എഡിറ്ററുമായ എ.ദാമോദരന്‍, സേവാഭാരതി ജില്ലാ പ്രസിഡണ്ട് എ.സി.മനുമാസ്റ്റര്‍, ട്രസ്റ്റ് പ്രസിഡണ്ട് കെ.പി.രാജീവ്, സി.ബാലഗോപാലന് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.കെ.സി.കണ്ണന് മറുപടി പ്രസംഗം നടത്തി. എം.ടി.മദുസൂദനന്‍ സ്വാഗതവും സജീവന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: