ഇസ്ലാമാബാദ് : ജനുവരിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന് സെക്രട്ടറിതല ചര്‍ച്ചയില്‍ അമിത പ്രതീക്ഷ ഇല്ലെന്ന് പാക് വിദേശകാര്യ സെക്രട്ടറി സര്‍താജ് അസീസ്. ഒരു പാക് റേഡിയോ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു സര്‍താജ് അസീസിന്റെ പ്രതികരണം.
ഇന്ത്യ-പാക് പ്രശ്നങ്ങള്‍ ഉടന്‍ പരിഹാരം കാണാനാകില്ല. നിരന്തരമായ ചര്‍ച്ചകളിലൂടെ മാത്രമേ അത് സാധ്യമാകൂ. ജനുവരിയില്‍ നടക്കുന്ന ഇന്ത്യ പാക്കിസ്ഥാന് വിദേശസെക്രച്ചറിമാരുടെ ചര്‍ച്ചയില്‍ കശ്മീര്‍ ഉള്‍പ്പടെ എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നിയന്ത്രണരേഖയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനും അവിടെ താമസിക്കുന്ന ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതായിരിക്കും ് പ്രഥമപരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയല്‍രാജ്യങ്ങളുമായി പാക് പ്രധാനമന്ത്രി നവാസ് ഷരിഫ് മികച്ച ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും സര്‍താജ് അസീസ് വ്യക്തമാക്കി.മോദിയുടെ പാക് സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് ഇരു രാജ്യങ്ങളിലേയും വിദേശകാര്യ സെക്രട്ടറിമാര്‍ യോഗം ചേരാന്‍ തീരുമാനിച്ചത്.
നാടകീയ നയതന്ത്ര നീക്കത്തിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്മസ് ദിനത്തില്‍ പാക്കിസ്ഥാന് സന്ദര്‍ശിച്ചിരുന്നു. 11 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാക്കിസ്ഥാന് സന്ദര്‍ശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: