ലണ്ടന്‍:ഇംഗ്ലണ്ടിന്റെ വടക്കന്‍ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി.മാഞ്ചെസ്റ്റര്‍, ലീഡ്സ് എന്നിവിടങ്ങളില്‍ നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് നിരവധിപ്പേരെ മാറ്റിപ്പാര്‍പ്പിച്ചു.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു .ഒരാഴ്ചയായി തുടരുന്ന കനത്ത മഴയില്‍ ഇര്വ്വെല് നദിയും റോച്ച് നദിയും കരകവിഞ്ഞൊഴുകിയതോടെയാണ് വെള്ളപ്പൊക്കം ഉണ്ടായത്.
സാധാരണ ഡിസംബറില്‍ 145 മില്ലി മീറ്റര്‍ മഴയാണ് ഇംഗ്ലണ്ടില്‍ ലഭിക്കുന്നത്. കഴിഞ്ഞ ഒരു ദിവസം മാത്രം ലഭിച്ച മഴയുടെ അളവ് 120 മില്ലി മീറ്ററാണ്. ഇതാണ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയത്. ഇംഗ്ലണ്ടിലും വേല്സിലും സ്കോട്ട് ലാന്റിലുമായി 20 പ്രദേശങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാനായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.
പ്രളയത്തില്‍ ഭവനരഹിതരായവര്ക്കൊപ്പമാണ് തന്റെ മനസ്സെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വടക്കു പടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ വൈദ്യൂതി ബന്ധം താറുമാറായിട്ടുണ്ട 8,100 ഓളം കുടുംബങ്ങളാണ് വൈദ്യൂതിയില്ലാതെ കഴിയുന്നത്. അതിനിടെ, റാഡ്ക്ലിഫിലെ ഇര്‍വെല്‍ നദിയ്ക്കു സമീപം ഗ്യാസ്ലൈന്‍ പൊട്ടി തീപിടിച്ചത് ഭീതിപരത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: