അഞ്ചുവര്‍ഷം കേരളത്തിന്റെ ഭരണം നിങ്ങള്‍ യുഡിഎഫ് ഗൗരവമായി കാണാത്തതാണ് ഏറ്റവും ദുഃഖകരം. കെപിസിസി പ്രസിഡണ്ട് എന്ന് പറഞ്ഞാല്‍ ഭാരത നീതിന്യായ വ്യവസ്ഥയേക്കാള്‍ മുകളിലാണെന്ന് എന്തെങ്കിലും തോന്നല്‍ ഉണ്ടെങ്കില്‍ അത് തിരുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. നിങ്ങള്‍ വെള്ളാപ്പള്ളിയെ തലങ്ങും വിലങ്ങും വിമര്‍ശിക്കുമ്പോഴും ഉത്തരവാദപ്പെട്ടവര്‍ അദ്ദേഹത്തിന്റെ പ്രസ്താവന ഗൗരവത്തിലെടുത്തതുകൊണ്ടാണ് കോന്നി പെണ്‍കുട്ടികള്‍ മുതല്‍ ബാബു വരെ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ പെട്ടെന്ന് തന്നെ സഹായം അനുവദിച്ചത്. അധികാരത്തിലിരുന്ന് ഉറക്കം നടിച്ചവരെ വിളിച്ചുണര്‍ത്താന്‍ വെള്ളാപ്പള്ളി വേണ്ടി വന്നു. എന്നിട്ടും അത് അംഗീകരിക്കാതെ സംസ്ഥാനം മുഴുവന്‍ നടന്ന് ഇതിനെതിരെ പ്രസംഗിക്കാനാല്ലേ സുധീരന്റേയും കോണ്‍ഗ്രസിന്റേയും ശ്രമം.
ലിനു മോഹന്‍ എം.
വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ് എന്ന പാര്‍ട്ടിയും ഇങ്ങനെയൊരു ധീരമായ നിലപാട് എടുത്തതുകൊണ്ടും, അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതുകൊണ്ടും കേരളത്തില്‍ പല മാറ്റങ്ങളും കാണുന്നുണ്ട്. ഉദാഹരണം കഴിഞ്ഞദിവസം മരണപ്പെട്ട ബാബുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ലഭിക്കാന്‍ കാരണമായത് വെള്ളാപ്പള്ളി നടേശന് നൗഷാദിന്റെ കാര്യം പൊതുവേദിയില്‍ എടുത്തുപറഞ്ഞതുകൊണ്ട് തന്നെയാണ്. അതില്‍ ഒരു സംശയവുമില്ല. കേരളത്തില്‍ പുതിയ രാഷ്ട്രീയശക്തി വളര്‍ന്നുവരുന്നതില്‍ അസഹിഷ്ണുതയുള്ളവര്‍ ഇതുപോലെ പലതും വിളിച്ചുകൂവും.
വലതുപക്ഷവും ഇടതുപക്ഷവും മാറിമാറി ഭരിച്ചു. ഭരണകര്‍ത്താക്കളുടെ ദിശാബോധാമില്ലായ്മയും അനാവശ്യസമരങ്ങളും കേരളത്തിലെ വ്യവസായ, കാര്‍ഷിക മേഖലയെ തകര്‍ത്തു തരിപ്പണമാക്കി. വര്‍ഗീയപരമായും രാഷ്ട്രീയപരമായും ജനങ്ങളെ വിഭജിച്ചു പല തട്ടുകളിലാക്കി. വൈകിവരുന്ന വിവേകംകൊണ്ട് രാജ്യത്തെ ജനങ്ങള്‍ക്ക് യാതൊരു ഗുണവും ഉണ്ടാകില്ല. ഇനി കുറച്ചുനാള്‍ ഇരുകക്ഷികളും ഭരണത്തില്‍നിന്നും മാറിനിന്ന് ഒരു ആത്മപരിശോധന നടത്തുന്നതാണ് ജനങ്ങള്‍ക്കും നിങ്ങള്‍ക്കും നല്ലത്.
സതീഷ് പി. വേലായുധന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: