കൊച്ചി: ലോകത്തിലെ ഏറ്റവും സമ്പൂര്‍ണ കൃതിയാണ് മഹാഭാരതമെന്നും മഹാഭാരതം പല തവണ വായിക്കാന്‍ സാധിച്ചുവെന്നത് പുണ്യമായി കരുതുന്നുവെന്നും സി.രാധാകൃഷ്ണന്. ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്. ഹരിയുടെ ‘മഹാഭാരതം പറയപ്പെടാത്ത നേരുകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തെങ്കിലും ന്യൂനതയുണ്ടെന്ന് ചൂണ്ടിക്കാണിക്കാന്‍ സാധിക്കാത്ത കൃതിയാണ് മഹാഭാരതം. മനുഷ്യബന്ധത്തെ ആഴത്തില്‍ വിലയിരുത്തുന്ന ഇതിലില്ലാത്ത എന്തെങ്കിലുമുണ്ടെന്ന് സങ്കല്പ്പിക്കാന് പോലും സാധ്യമല്ല. എന്താണോ വ്യാസഹൃദയം അതാണ് ആര്. ഹരിയുടെ പുസ്തകത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കെ.ബി. ശ്രീദേവിക്ക് പുസ്തകം കൈമാറിയാണ് സി.രാധാകൃഷ്ണന് പ്രകാശനം നിര്‍വ്വഹിച്ചത്. തപസ്യ സംസ്ഥാന അധ്യക്ഷന്‍ എസ്. രമേശന്‍നായര്‍ അധ്യക്ഷത വഹിച്ചു. ആര്. ഹരി സംസാരിച്ചു. എ.ടി. സന്തോഷ്കുമാര്‍ സ്വാഗതവും പി.വി. അശോകന് നന്ദിയും പറഞ്ഞു. ബുദ്ധ ബുക്സ് പുറത്തിറക്കുന്ന കൃതി ആര്. ഹരിയുടെ 41ാമത് ഗ്രന്ഥമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: