എരുമേലി: നബാര്‍ഡിന്റെ ധസഹായത്തോടെ 97 ലക്ഷം രൂപ ചിലവഴിച്ച് എരുമേലിയില്‍ നിര്‍മ്മിച്ച പുതിയ ആശുപത്രികെട്ടിടം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുറക്കാന്‍ നടപടിയായില്ല. മലയോരമേഖല-ശബരിമല തീര്‍ത്ഥാടനം എന്നിവ കണക്കിലെടുത്താണ് നിലവിലുള്ള സിഎച്ച്സി ആശുപത്രിയായി പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് സര്‍ക്കാര്‍ 97 ലക്ഷം മുടക്കി കെട്ടിടം നിര്‍മ്മിച്ചത്. എന്നാല്‍ കെട്ടിടംപണി പൂര്‍ത്തിയായെങ്കിലും വെള്ളം, വൈദ്യുതി അടക്കമുള്ള അനുബന്ധസൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാതെ രണ്ടുവര്‍ഷം മുന്‍പ് പണികള്‍ നിര്‍ത്തിയതോടെയാണ് പുതിയ കെട്ടിടം നായ്ക്കളുടെ വാസകേന്ദ്രമായി മാറിയത്.
നാലുവര്‍ഷം മുമ്പാണ് നബാര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം പിഡബഌൂഡി കെട്ടിടം നിര്‍മ്മാണമാരംഭിച്ചത്. കാഷ്വാലിറ്റി, സ്്ത്രീ-പുരുഷ രോഗികളുടെ കിടത്തിചികിത്സ, ഡോക്ടേഴ്സ് ഒപിയടക്കം വിവിധ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത ഇരുനിലക്കെട്ടിടത്തിന്റെ പണി മുടങ്ങിയതിന് ശേഷം നാളിതുവരെ ബന്ധപ്പെട്ടവരാരും തിരുഞ്ഞുനോക്കുന്നില്ലെന്നും ആശുപത്രിഅധികൃതര്‍ തന്നെ പറയുന്നു. കഴിഞ്ഞ ശബരിമല തീര്‍ത്ഥാടന വേളയില്‍ പുതിയകെട്ടിടം തുറന്നുകൊടുക്കുമെന്ന് വകുപ്പ് മന്ത്രിയും അധികൃതരും പറഞ്ഞുവെങ്കിലും രണ്ടുവര്‍ഷമായി മന്ത്രിക്കുപോലും വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല. ലക്ഷോപലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന എരുമേലി സിഎച്ച്സിയിലെ ആശുപത്രികെട്ടിടങ്ങള്‍ ഉയരുന്നതല്ലാതെ ശബരിമല തീര്‍ത്ഥാടകര്‍ക്കോ നാട്ടുകാര്‍ക്കോ ശശിയായ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് താല്‍ക്കാലികമായി ടിന്ഷീറ്റ്കൊണ്ട് നിര്‍മ്മിച്ച കാഷ്വാലിറ്റി ഷെഡിലാണ് അത്യാവശ്യക്കാരെ കിടത്തുന്നത്. പലപ്പോഴും ഇവര്‍ക്ക് കൂട്ടായി മൃതദേഹങ്ങള്‍ കൂടി എത്തുന്നതോടെ രോഗികള്‍ക്ക് ഇവിടെ കിടക്കാന്‍ തന്നെ ഭയമായിത്തീര്ന്നിരിക്കുന്നു.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന കേന്ദ്രം, മലയോരമേഖലയിലെ ഏകസര്‍ക്കാര്‍ വക ആശുപത്രി സാധാരണക്കാരുടെ ഏക ആശ്രയമായിത്തീരേണ്ട ആശുപത്രി സംവിധാനമാണ് വികസന പാതയില്‍ നിന്നും അട്ടിമറിക്കപ്പെടുന്നത്. വര്‍ഷംതോറും ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചിട്ടും രോഗികളെ കിടത്തി ചികിത്സിപ്പിക്കാനോ രോഗികളെ ഒബ്സര്‍വേഷനില്‍ കിടത്താനോ കഴിയാതെ ഡോക്ടര്‍മാരും നട്ടംതിരിയുകയാണ്.
അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുന്ന എരുമേലിയിലേക്ക് ജോലിക്കായി ഡോക്ടര്‍മാര്‍ വരാന്‍പോലും മടി കാണിക്കുന്നതായും നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: