എരുമേലി: കെട്ടിട നമ്പര്‍ തടഞ്ഞുവച്ച സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നു വര്‍ഷമായി തുടരുന്ന കേസില്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനത്തിന്റെ മറവില്‍ കെട്ടിട നമ്പര്‍ നല്‍കാതെ ഹൈക്കോടതി വിധി അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി പരാതിക്കാരന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
2013 സെപ്തംബര്‍ 23ന് കെട്ടിട നമ്പര്‍ ലഭിക്കുന്നതിനായി കൊരട്ടി സ്വദേശി വെട്ടിക്കൊമ്പില്‍ വി.ജി. രാജേന്ദ്രന് പഞ്ചായത്തില്‍ നല്കിയ അപേക്ഷയാണ് വിവാദങ്ങളുണ്ടാക്കി ഹൈക്കോടതിവരെ എത്തിയത്. കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയുടെ പഞ്ചായത്തിന്റെ കരാറുകാരന് കൂടിയായ പരാതിക്കാരനുമായുള്ള തര്‍ക്കമാണ് വീട്ടുനമ്പര്‍ തടയുന്നതിന് വഴിയൊരുക്കിയത്.
ആറ്റുപുറം ബ്ലോക്ക് ഭൂമി കയ്യേറി വീട് നിര്‍മ്മിച്ചുവെന്ന് കാട്ടി പഞ്ചായത്തഘികൃതര് അപേക്ഷ തള്ളുകയായിരുന്നു. എന്നാല്‍ വിവിധ ഉദ്യോഗസ്ഥര്‍ സ്ഥലം അലക്കുകയും അവസാനം ലാന്റ് റവന്യുകമ്മീഷണര്‍ ഓഫീസില്‍ നിന്നും സംഘമെത്തി രാജേന്ദ്രന്റെ സ്ഥലം അളന്നുവെങ്കിലും പുറംമ്പോക്ക് ഭൂമി കയ്യേറിയതായി കണ്ടെത്തിയില്ല. എന്നാല്‍ കണ്ണിമല റോഡില്‍ നിന്നും വീട്ടിലേക്ക് കയറുന്നതിനായി കെട്ടിയ നടകള്‍ പുറംമ്പോക്ക് ഭൂമിയിലാണെന്ന് സംഘം കണ്ടെത്തുകയും ചെയ്തിരുന്നു.
പഞ്ചായത്ത് കമ്മറ്റിയുടെ ഏകപക്ഷീയമായ നടപടിക്കെതിരെ ഓംബുഡ്സ്മാനെ സമീപിച്ച് 22 പഞ്ചായത്തംഗങ്ങള്‍ക്കും, സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ സംസ്ഥാനത്താദ്യമായി കേസെടുത്തതും പഞ്ചായത്തിന് കനത്ത തിരിച്ചടിയായിരുന്നു. ഇതേ തുടര്‍ന്ന പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ ഉത്തരവില്‍ വീട്ടുനമ്പര്‍ നല്‍കാനുള്ള അപേക്ഷ പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
അനധികൃത കയ്യേറ്റമുണ്ടെങ്കില്‍ പൊളിച്ചു നീക്കേണ്ടത് പഞ്ചായത്താണ്. സ്ഥലം അളന്നു നോക്കാതെ കയ്യേറ്റം നടന്നെന്ന് പറഞ്ഞ് കെട്ടിട നമ്പര്‍ നല്‍കാതിരിക്കുന്നത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും രാജേന്ദ്രന് പറഞ്ഞു. കോടതി വിധി നടപ്പാക്കാന്‍ നടപടി സ്വീകരിക്കാത്ത പുതിയ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ഡിഡിപിക്ക് വീണ്ടും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: