ലാഹോര്‍: പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് പേരക്കുട്ടിയുടെ വിവാഹത്തിന് അണിഞ്ഞത് ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച തലപ്പാവ്. പിങ്ക് നിറത്തിലുള്ള രാജസ്ഥാനി തലപ്പാവാണ് ഷെരീഫിന് മോദി സമര്‍പ്പിച്ചത്.
മോദി നല്കിയ തലപ്പാവ് ധരിക്കുകവഴി അയല്‍ രാജ്യങ്ങളുമായി നല്ലബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ഷെരീഫ് ചെയ്തതെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മോദിയുടെ സമ്മാനത്തെ ബഹുമാനിക്കുകകൂടിയാണ് ഷെരീഫ് ചെയ്തത്.
ഷെരീഫിന്റെ പേരക്കുട്ടി മെഹ്റന് നിസയും പ്രമുഖ വ്യവസായി ചൗധരി മുനീറിന്റെ മകന് റഹീല്‍ മുനീറും തമ്മിലായിരുന്നു വിവാഹം. മോദി ലാഹോറില്‍ എത്തിയപ്പോള്‍ സ്വീകരിക്കുവാന്‍ മുനീറുമുണ്ടായിരുന്നു. മോദി ഷെരീഫിനെ അഭിനന്ദിക്കുകയും സമ്മാനം നല്‍കുകയുമായിരുന്നു.
ഞായറാഴ്ച വൈകിട്ട് നടന്ന വിവാഹ ചടങ്ങില്‍ 2000 അതിഥികള്‍ പങ്കെടുത്തതായിട്ടാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: