കൊട്ടിയം: തൃക്കോവില്‍ വട്ടം പഞ്ചായത്ത് പ്രസിഡന്റിന്റെ വീടാക്രമണവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസെടുക്കാന്‍ ശ്രമിക്കുന്നതിനെതിരെ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കാന്‍ ബിജെപി തീരുമാനിച്ചു. ബുധനാഴ്ച രാവിലെയാണ് പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നത്. പ്രാദേശിക പ്രശ്നങ്ങളുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് സൃഷ്ടിക്കുവാന്‍ വേണ്ടി സ്വന്തം പാര്‍ട്ടിക്കാരെ കൊണ്ട് പ്രസിഡന്റിന്റെ വീടാക്രമിച്ച സിപിഐ നേതൃത്വംത്തിനെതിരെയാണ് ഉപരോധമെന്ന് നേതാക്കള്‍ പറഞ്ഞു. നെടുമ്പന മുരുകന് കോവിലില്‍ കാവടിവ്രതം അനുഷ്ഠിക്കാന്‍ വേണ്ടി തൃക്കോവില്‍ വട്ടം പഞ്ചായത്തിലെ കുരിപ്പള്ളി വാര്‍ഡില്‍ കനാലിന് സമീപമായി’ഭജനമഠം താല്‍ക്കാലികമായി നിര്‍മ്മിക്കുകയുണ്ടായി. ഈ ‘ഭജനമഠം പൊളിച്ചുമാറ്റണമെന്ന ആവശ്യവുമായി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ രംഗത്ത് എത്തിയിരുന്നു എന്നാല്‍ ബിജെപി ഇതിനെ എതിര്‍ത്തു. ഹിന്ദു ആചാരവ്രതാനുഷ്ഠാനങ്ങളെ തകര്‍ക്കാന്‍ ഒരു പ്രത്യേക മത വിഭാഗത്തിനെ പ്രീതിപ്പെടുത്തിരാഷ്ട്രീയപരമായ മുതലെടുപ്പ് നടത്താനുള്ള സിപിഐയുടെ തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡന്റായ ആശാ ചന്ദ്രന് ശ്രമിക്കുന്നതായി ബിജെപി ആരോപിച്ചു. സിപിഐ യുടെ ലോക്കല്‍ നേതാക്കന്മാരും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനു പി ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വീട് അടിച്ചുപൊട്ടിച്ചത്. ഇത് പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദ്ദേശ പ്രകരാമായിരുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു. ഇത്തരം അക്രമം നടത്തി അതിന്റെ ഉത്തരവാദിത്വം ബിജെപി പ്രവര്‍ത്തകരെയും അവരുടെ അമ്മമാരുടെയും പേരില്‍ കെട്ടിവയ്ക്കുവാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. പോലീസ് ഈ വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണം. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും നേതാക്കള്‍ പറഞ്ഞു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.ജി.വിനോദ്, മുഖത്തല ശ്രീപ്രസാദ്, ജിനു റ്റി, ബാലചന്ദ്രന്‍പിള്ള, മണിക്കുട്ടന്‍പിള്ള,വാര്ഡ്മെമ്പര് സുനിത് ദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: