പത്തനാപുരം ; ഒരു വര്‍ഷം മുമ്പ് ഫോറസ്റ്റ് വാച്ചറെ ചവിട്ടിക്കൊന്ന കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി. മണ്ണാറപ്പാറ ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ വരുന്ന പാടം കിഴക്കെ വെളളംതെറ്റിയില്‍ വച്ചാണ് ചെമ്പനരുവി ബിന്ദു ഭവനില്‍ രാഘവനെ (55) ഒരു വര്‍ഷം മുമ്പ് കാട്ടാന ചവിട്ടിക്കൊന്നത്. താല്കാലിക ജീവനക്കാരനായിരുന്നു രാഘവന്. ഈ കാട്ടാനയെയാണ് കോന്നി വനം ഡിവിഷനു കീഴിലുളള പാടം ഫോറസ്റ്റ് സ്റ്റേഷനു പയിധിയിലെ പറക്കുളം ക്ഷേത്രത്തിന് സമീപം വൈദുതാഘാതാമേറ്റു ചരിഞ്ഞ നിലയില്‍ കണ്ടത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം.മൂഴിയാര്‍ ഇടമണ്‍ 220 കെവി ലൈനില്‍ നിന്നാണ് ഷോക്കറ്റത്.ശക്തമായ സ്ഫോടന ശബ്ദം കേട്ട് വനം വകുപ്പ് ജീവനക്കാര്‍ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കൊമ്പനാനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. ഏകദേശം 45 വയസ്സ് പ്രായം വരും. 220 കെവി ലൈനിലെ ന്യൂട്രല്‍ ലൈന്‍ പൊട്ടി നിലത്തു കിടന്ന നിലയിലായിരുന്നു.ഈ പൊട്ടിയ ലൈനില്‍ ആന പിടിച്ചതിനെ തുടര്‍ന്ന് വൈദ്യുതി കടന്നു പോകുന്ന ലൈനില്‍ തട്ടിയാകാം ഷോക്കെറ്റതെന്ന് വനം വകുപ്പ് അധിക്യതര്‍ പറഞ്ഞു.തുടര്‍ന്ന് വനം വകുപ്പ് ഡിഎഫ്ഒ യെയും കെഎസ്ഇബി അധിക്യതരെയും വനപാലകര്‍ വിവരമറിയിച്ചു. കെഎസ്ഇബി ക്കെതിരെ വനംവകുപ്പ് കെസെടുക്കുകയും ചെയ്തു.
ഡിഎഫ്ഒ ടി.പ്രദീപ് കുമാര്‍,ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ.ജയകുമാര്‍,റേയ്ഞ്ച് ഓഫീസര്‍ കെ.സുകു എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു .പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വേര്‍പ്പെടുത്തിയെടുത്ത കൊമ്പുള് വനം വകുപ്പ് ഏറ്റെടുത്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷംരാത്രി ഒരു മണിയോടെ വനത്തില്‍ തന്നെ ആനയെ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: