കോഴിക്കോട്: സംസ്ഥാന കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാ-കായിക മത്സരങ്ങള്‍ക്ക് കോഴിക്കോട്ട് തുടക്കമായി. കലാമത്സരങ്ങള്‍ പയ്യോളിയില്‍ മന്ത്രി ഡോ. എം.കെ. മുനീര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മന്ത്രി പി.കെ. ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന് എം.പി, കെ. ദാസന് എം.എല്‍.എ, പി.എസ്.സി അംഗം ടി.ടി. ഇസ്മയില്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. പയ്യോളി മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ പി. കുല്‍സു സ്വാഗതവും യുവജന ക്ഷേമബോര്‍ഡ് മെമ്പര്‍ സെക്രട്ടറി കെ. രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
കായിക മത്സരങ്ങള്‍ മെഡിക്കല്‍ കോളജ് സിന്തറ്റിക് സ്റ്റേഡിയത്തില്‍ മേയര്‍ വി.കെ.സി മമ്മത് കോയഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി.എസ് പ്രശാന്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ബോര്‍ഡ് എക്സ്പെര്‍ട്ട് മെമ്പര്‍ സി.കെ സുബൈര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ.ജെ.മത്തായി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, ബോര്‍ഡ് മെമ്പര്‍ എ.ഷിയാലി, കായിക വിഭാഗം പ്രോഗ്രാം ഓഫീസര്‍ ശങ്കര്‍ സംസാരിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്ത മാര്‍ച്ച് ‘ പാസ്റ്റ് നടന്നു. കലാമത്സരങ്ങള്‍ ഇന്നും കായിക മത്സരങ്ങള്‍ നാളെയുമാണ് സമാപിക്കുക.
ഫുട്ബാളില്‍ ആതിഥേയര്‍ ക്വാര്‍ട്ടറില്‍
ആര്‍ച്ചറിയില്‍ വയനാട് ജേതാക്കള്‍
ഫുട്ബാള്‍, ആര്ച്ചറിമത്സരങ്ങളാണ് ഇന്നലെ മെഡിക്കല്‍ കോളേജ് ഒളിംപ്യന്‍ റഹ്മാന് സ്റ്റേഡിയത്തില്‍ നടന്നത്.
ഫുട്ബാള്‍ ആദ്യമത്സരത്തില്‍ കൊല്ലം കോട്ടയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്പിച്ചു. പത്തനംതിട്ട തൃശൂരിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കും കണ്ണൂര്‍ തിരുവനന്തപുരത്തെ ഒരു ഗോളിനും കോഴിക്കോട് ആലപ്പുഴയെ ആറ് ഗോളുകള്‍ക്കും വയനാട് ഇടുക്കിയെ രണ്ട് ഗോളിനും പരാജയപ്പെടുത്തി. ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കി. ഇന്ന് നടക്കുന്ന ക്വാര്‍ട്ടറില്‍ നിലവിലെ ജേതാക്കളായ മലപ്പുറം കൊല്ലത്തേയും കാസര്‍കോഡ് വയനാടിനേയും പത്തനംതിട്ട എറണാകുളത്തേയും കണ്ണൂര്‍ കോഴിക്കോടിനേയും നേരിടും. ആര്‍ച്ചറിയില്‍ 50 മീറ്റര്‍, പുരുഷ വനിതാ മത്സരങ്ങളും 30മീറ്റര്‍ പുരുഷ വനിതാമത്സരങ്ങളും വ്യക്തിഗത ഇനത്തില്‍ മത്സരങ്ങളുമാണ് നടന്നത്.50 മീറ്റര്‍ പുരുഷ വിഭാഗത്തില്‍ വയനാട് ജില്ലാ ടീം വിഭാഗത്തില്‍ ജേതാക്കളായി. കണ്ണൂരിനാണ് രണ്ടാംസ്ഥാനം. തൃശൂര്‍ മൂന്നാംസ്ഥാം നേടി. വ്യക്തിഗത ഇനത്തില്‍ ശ്രീലാല്‍ വയനാട് ഒന്നാംസ്ഥാനവും സിദ്ധാര്‍ത്ഥ് രാജഗോപാല്‍ കണ്ണൂര്‍ രണ്ടാംസ്ഥാനവും ആര്ദിഷ് അരവിന്ദ് തൃശൂര്‍ മൂന്നാംസ്ഥാനവും വനിതാ വിഭാഗത്തില്‍ ജൂഡ്സ് മേരി ദാസന് തൃശൂര്‍ ഒന്നാംസ്ഥാനവും ബിബിത ബാലന് കണ്ണൂര്‍ രണ്ടാംസ്ഥാനവും വിജിത എ.വി മൂന്നാംസ്ഥാനവും നേടി. 30 മീറ്റര്‍ പുരുഷ വിഭാഗത്തില്‍ വിനോദ് കുമാര്‍ വയനാട് ഒന്നാംസ്ഥാനവും സിദ്ധാര്‍ത്ഥ് രാജഗോപാല്‍ കണ്ണൂര്‍ രണ്ടാംസ്ഥാനവും വനിതാ വിഭാഗത്തില്‍ ജുഡ്സ് മേരി ദാസന് ഒന്നാംസ്ഥാനവും ബിബിത ബാലന് രണ്ടാംസ്ഥാനവും മാരിയന്‍ ഔസേപ്പ് തിരുവനന്തപുരം മൂന്നാംസ്ഥാനവും നേടി. മാനാഞ്ചിറ സ്ക്വയറിലെ ബാസ്ക്കറ്റ് ബാള്‍ ഗ്രൗണ്ടില്‍ വടം വലി മത്സരങ്ങളും നടന്നു. ചെസ്സ് മത്സരങ്ങള്‍ ഇന്ന് പുതിയ എസ് കെ പൊറ്റക്കാട് സാംസ്കാരിക നിലയത്തിലും പഞ്ചഗുസ്തി മാനാഞ്ചിറ സ്ക്വയറിലും കബഡി ഗവ പോളിടെക്നിക്കിലും വോളിബാള്‍ വി കെ കൃഷ്ണമേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും നീന്തല്‍ നാളെ നടക്കാവ് സ്വിമ്മിംഗ് പൂളിലും അത്ലററിക്മത്സരങ്ങള് മെഡിക്കല്‍ കോളെജിലും ബാസ്ക്കറ്റ്ബാള്‍ മാനാഞ്ചിറയിലും ബാഡ്മിന്റണ്‍ വേങ്ങേരി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും കളരിപ്പയറ്റ് 30ന് വി.കെ. കൃഷ്ണമേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: