തൊടുപുഴ: സീറോ ലാന്‍ന്റ് പദ്ധതിയില്‍പെടുത്തി മുഖ്യമന്ത്രി കട്ടപ്പനയില്‍ നടന്ന മെഗാപട്ടയമേളയില് വിതരണം ചെയ്ത ആറു പേരുടെ പട്ടയത്തിനു അവകാശ വാദമുന്നയിച്ച് സ്വകാര്യ വ്യക്തി. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് ആറോളം കുടുംബങ്ങള്‍. ഇതില്‍ ഒരു കുടുംബത്തിലെ അംഗം ക്യാന്‍സര്‍ രോഗിയാണ്. ആഗസ്റ്റ് 22ന് നടന്ന മെഗപട്ടയ മേളയിലാണ് മുഖ്യമന്ത്രി തന്നെ നേരീട്ട് സീറോ ലാന്‍ഡ് പദ്ധതിയില്‍പെടുത്തി ആറു പേര്‍ക്ക് പട്ടയം നല്‍കിയത്. ഇവര്‍ക്ക് വീട് വെക്കുന്നതിനായി മൂന്ന് സെന്റ് സ്ഥലം വീതം പതിച്ച് നല്‍കുകയും ചെയ്തു. അഞ്ചിരി സ്വദേശിനികളായ സിനി ബാലന്, സുനിത നിശാന്ത്, ആലക്കോട് സ്വദേശിനികളായ നിസ ഷാഫി, ബിന്‍സി ബാബു, കലയ്ന്താനി സ്വദേശിനി ചന്ദ്രിക സോമന് എന്നിവര്‍ക്കാണ് വെട്ടിമറ്റം പഞ്ചായത്ത് സ്കൂളിനു സമീപം 27 സെന്റ് സ്ഥലത്തിനു പട്ടയം ലഭിച്ചത്. ഈ ഭൂമിയില്‍ വീട് നിര്‍മിക്കുന്നതിനായി ഇവര്‍ ഇവിടെ നിന്നിരുന്ന റബര്‍മരങ്ങളും, പാഴ്മരങ്ങളും വെട്ടിമാറ്റിയിരുന്നു. എന്നാല്‍ ഈ ഭൂമി കാഞ്ഞിരമറ്റം സ്വദേശിയായ ജോസ് വി മാവറയുടേതാണ് എന്നും ഭൂമിയില്‍ കയറാന്‍ പാടില്ലെന്നും തല്‍സ്ഥിതി
തുടരണണമെന്നും കോടതി ഉത്തരവ് ലഭിച്ചതായി കാണിച്ച് തൊടുപുഴ സി ഐക്ക് പരാതി കഴിഞ്ഞ ദിവസം നല്കി. അനധികൃതമായി ഭൂമിയില്‍ പ്രവേശിച്ചതിനും, ഈ ഭൂമി സീറോ ലാന്‍ഡില്‍ പെടുത്തിയതിനും തൊടുപുഴ തഹസീദാര്ക്കും മറ്റ് മൂന്ന് പേര്‍ക്കെതിരെയുമാണ് ജോസ് വി മാവറ കേസ് നല്‍കിയതെന്ന് തൊടുപുഴ പോലീസ് പറഞ്ഞു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് തൊടുപുഴ പോലീസ് സീറോ ലാന്ഡില്പെടുത്തി ഭൂമി നല്കിയ ആറുപേരെയും, ക്യാന്‍സര്‍ രോഗി ഉള്‍പടെ സ്റ്റേഷനില്‍ ഇന്നലെ ഉച്ചയോടെ വിളിപ്പിച്ചു. എന്നാല്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് ബിജെപി ഇടപെട്ടു. മുഖ്യമന്ത്രി നല്കിയ പട്ടയമുള്പടെയുള്ള രേഖകളുമായാണ് ഇവര്‍ സ്റ്റേഷനില്‍ എത്തിയത്.
പരാതി നല്കിയ വ്യക്തിയോട് കോടതി നല്കിയ ഉത്തരവ് ഹാജരാക്കാന്‍ പറഞ്ഞെങ്കിലും കോടതി വാക്കാല്‍ ഉത്തരവാണ് നല്‍കിയതെന്നു പരാതിക്കാരന് പോലിസിനെ അറിയിച്ചു. പട്ടയം ലഭിച്ചവര്‍ക്കൊപ്പം നീതിക്കായി പോരാടുമെന്ന് ബിജെപി നേതാക്കളായ സന്തോഷ് അറയ്ക്കല്‍, കെ.എസ് അജി, ഗിരീഷ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: