മുഹമ്മ: ജില്ലയുടെ വിവിധഭാഗങ്ങളില്‍ മോഷണം നടത്തിവരുന്ന മൂവര്‍സംഘത്തെ മണ്ണഞ്ചേരി പോലീസ് പിടികൂടി. നൂറനാട് പഞ്ചായത്ത് ആറാം വാര്‍ഡില്‍ കിടങ്ങയില്‍ ഏലിയാസ് ലക്ഷംവീട്ടില്‍ അനില്‍കുമാര്‍ (24), നൂറനാട് പഞ്ചായത്തില്‍ 16-ാം വാര്‍ഡില്‍ താഴേമുറിയില്‍ രാജേഷ് (35), പാലമേല്‍ പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ മംഗലശേരിവീട്ടില് വാടകയ്ക്കുതാമസിക്കുന്ന നൂറനാട് പഞ്ചായത്തില്‍ 13-ാം വാര്‍ഡില്‍ നടുവിലെമുറിയില്‍ കൈപ്പള്ളിതെക്കേതില് അനീഷ് (28) എന്നിവരാണ് പിടിയിലായത്.
സ്വകാര്യബസ് ഡ്രൈവര്‍ മണ്ണഞ്ചേരി നരിയില്‍ സുനീറിന്റെ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് സംഘം പിടിയിലായത്. ജില്ലയുടെ വിവിധഭാഗങ്ങളില്‍ നടന്ന പലമോഷണത്തിലും ഇവര്‍ക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നു. ഒരാഴ്ചയായി മണ്ണഞ്ചേരിയില്‍ തമ്പടിച്ച് മോഷണത്തിനായി തന്ത്രങ്ങള്‍ മെനഞ്ഞുവരികയായിരുന്നു. എത്ര ഉറപ്പുള്ള പൂട്ടുകളും നിഷ്പ്രയാസം തകര്‍ക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ ഇവരുടെ കൈയ്യില്‍ നിന്നും കണ്ടെടുത്തു.
പൂട്ടുകള്‍ തകര്‍ക്കാനുപയോഗിക്കുന്ന വിവിധതരം ഉപകരണങ്ങള്‍, ചെറിയ ഗ്യാസ്കട്ടര്‍, പലതരത്തിലുള്ള കത്തികള്‍, വിവിധതരം കമ്പികള്‍, ആറോളംചുറ്റികകള്, പ്ലയര്‍, കോടാലി, ദീര്‍ഘദൂരം കാണാന്‍ കഴിയുന്ന ഹെഡ്ലൈറ്റുകള്, പലതരത്തിലുള്ള ബ്ലേഡുകളും സ്റ്റാന്റും, ക്ലോറോഫോം നിറച്ചകുപ്പിയും പഞ്ഞിയും, മോഷ്ടിച്ച 12 ഓളം മൊബൈല്‍ ഫോണുകള്‍, നെറ്റ്സെറ്റ്, വിവിധതരം വെളിച്ചെണ്ണ പാക്കറ്റുകള്‍ എന്നിവ പ്രതികളില്‍ നിന്നും പൊലീസ് കണ്ടെടുത്തു.
ഇവര്‍ മോഷ്ടിച്ച സുനീറിന്റെ ബൈക്ക് നമ്പര്‍ മാറ്റി ഹരിപ്പാട് പണം നല്കി വാഹനങ്ങള്‍ പാര്‍ക്കുചെയ്തിരുന്ന കേന്ദ്രത്തില്‍ നിന്നും പോലീസ് കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ബസ്സ്സ്റ്റാന്റില്‍ നിന്നാണ് സംഘത്തിലെ പ്രധാനിയായ അനില്‍കുമാറിനെ പിടികൂടിയത്. ഇയാളുടെ ഫോണില്‍ നിന്നും ലഭിച്ച നമ്പറുകള്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മറ്റുരണ്ടു പേരേയും പിടികൂടിയത്്.
അനില്‍ കുമാര്‍ പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് മോഷണക്കുറ്റത്തിന് ആലപ്പുഴ സൗത്ത് പൊലീസിന്റെ പിടിയിലായിട്ടുണ്ട്. മാരാരിക്കുളം സിഐ കെ.ജി. അനീഷ്, മണ്ണഞ്ചേരി എസ്ഐ രാജന്‍ബാബു, അഡീഷണല്‍ എസ്ഐ മാരായ സാംമോന്‍, ദേവസ്യ, എഎസ്ഐ സതീശന്, സിപിഒമാരായ ഉല്ലാസ്, സജുസത്യന്‍, വിനയന് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: