ഇടുക്കി: തുടര്‍ച്ചയായി ലഭിച്ച അവധി ദിവസങ്ങള്‍ ആഹ്ലാദകരമാക്കാന് സഞ്ചാരികള്‍ എത്തിയതോടെ ഹില്‍വ്യൂ പാര്‍ക്കില്‍ ജനത്തിരക്ക്. ഇക്കുറി ഹില്‍വ്യൂ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ എത്തിയത് റെക്കോഡ് ജനക്കൂട്ടമാണ്. നബിദിനം, ക്രിസ്തുമസ് അവധിക്കാലത്ത് പാര്‍ക്കില്‍ 4195 സഞ്ചാരികള്‍ എത്തി. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് പാര്‍ക്കിലെത്തിയത് 2844 പേരാണ്. സഞ്ചാരികളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് പാര്‍ക്കിലെ സൗകര്യങ്ങളും വര്‍ദ്ധിപ്പിച്ചതായി ഡി.റ്റി.പി.സി സെക്രട്ടറി കെ.വി. ഫ്രാന്‍സിസ് അറിയിച്ചു. സൗജന്യമായി ഉപയോഗിക്കാവുന്ന ഒരു ടോയ്ലറ്റ് ബ്ലോക്കുകൂടി തുറന്ന് കൊടുത്തു. നേരത്തെ ഇത് പേ ആന്‍ഡ് യൂസായി പ്രവര്‍ത്തിച്ചിരുന്നതാണ്. ഒരേ സമയം മൂന്ന് പേര്‍ക്ക് വീതം ഉപയോഗിക്കാവുന്ന നിലവിലള്ള സൗജന്യ ടോയ്ലറ്റിന് പുറമെയാണിത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി നാല് സീറ്റിന്റെ രണ്ട് പെഡല്‍ ബോട്ടുകളും ഈ സീസണില്‍ ഹില്‍വ്യൂ പാര്‍ക്കില്‍ ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയിലെ മറ്റു സുപ്രധാന ടൂറിസം കേന്ദ്രങ്ങളിലും ക്രിസ്തുമസ് സീസണില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ സഞ്ചാരികള്‍ എത്തി. മൂന്നാറില്‍ മാട്ടുപ്പെട്ടിയില്‍ ബോട്ടിംഗിന് മാത്രം 14,000 പേര് എത്തി. വാഗമണ്‍ ഡി.റ്റി.പി.സി സെന്ററുകളില്‍ 18732 സഞ്ചാരികളാണ് ക്രിസ്തുമസ് സീസണില്‍ എത്തിയത്. വാഗമണില്‍ നാല് ടോയ്ലറ്റുകൂടി രണ്ട് സ്ഥലങ്ങളിലായി പുതുതായി തുറന്ന് കൊടുത്തിരുന്നു. പാരാഗ്ലൈഡിംഗ് സ്പോട്ടും ഇക്കുറി തുറന്ന് കൊടുത്തത് സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചു. രാമക്കല്‍മേട്ടില്‍ കഴിഞ്ഞ ക്രിസ്തുമസ് സീസണില്‍ 5596 പേരാണ് എത്തിയത് എങ്കില്‍ ഇക്കുറി അത് 7281 പേരായി വര്‍ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: