മട്ടന്നൂര്‍: ചാവശ്ശേരി-മണ്ണോറ പള്ളിപ്പറമ്പില്‍ സിപിഎം കേന്ദ്രത്തില്‍ നിന്നും വന്‍ ആയുധശേഖരവും ബോംബ് നിര്‍മാണസാമഗ്രികളും പിടികൂടി. ഇന്നലെ രാവിലെ 10.30 ഓടെ മട്ടന്നൂര്‍ എസ്ഐ കെ.വി.സ്മിതേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സിപിഎം കേന്ദ്രത്തില്‍ നിന്ന് ആയുധവും ബോംബ് നിര്‍മാണസാമഗ്രികളും കണ്ടെത്തിയത്.
മണ്ണോറ-പള്ളിപ്പറമ്പില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിന്റെ ഇടവഴിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങള്‍. മൂന്ന് വാളുകള്‍, മഴു, ഇരുമ്പ്-സ്റ്റീല്‍ ദണ്ഡുകള്, ബോംബ് നിര്‍മാണത്തിനായി ഉപയോഗിക്കുന്ന നൂലുകള്‍, പിവിസി പൈപ്പുകള്‍ എന്നിവയാണ് കണ്ടെടുത്തത്. ബോംബ് സ്ക്വാഡ് എസ്ഐ ഫ്രാന്‍സിസ് എം തോമസും എസ്പിയുടെ തീവ്രവാദ വിരുദ്ധ സേനയും പരിശോധനയില്‍ പങ്കെടുത്തു. വട്ടക്കയം മേഖലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവങ്ങളിലെ സിപിഎമ്മുകാരായ പ്രതികളുടെ സ്ഥലമാണ് ആയുധങ്ങള്‍ കണ്ടെടുത്ത പള്ളിപ്പറമ്പ്. നടുവനാട്, ചാവശ്ശേരി, വടക്കയം മേഖലയില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെയും വീടുകള്‍ക്ക് നേരെയും സ്ത്രീകള്‍ക്കു നേരെയും നിരവധി തവണ അക്രമങ്ങള്‍ നടന്നിരുന്നു. മേഖലയിലെ വീണ്ടും സംഘര്‍ഷഭരിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിപിഎമ്മുകാര്‍ ആയുധശേഖരം നടത്തിയതെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: