ധര്‍മ്മടം: കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളുടെ വാഹനം സിപിഎം പ്രവര്‍ത്തകര്‍ മോഷ്ടിച്ചതായി പരാതി. ധര്‍മ്മടം പഞ്ചായത്ത് രണ്ടാം വാര്‍ഡ് മേലൂര്‍ കിഴക്ക് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.പുരുഷുവിന്റെ ബൈക്കാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി വീട്ടില്‍ നിന്നും മോഷണം പോയത്. ഇതുസംബന്ധിച്ച് ധര്‍മ്മടം പോലീസില്‍ പരാതി നല്കി. സിപിഎം പ്രവര്‍ത്തകരാണ് ഇതിനു പിന്നിലെന്നും ചിലരെ സംശയമുള്ളതായും പുരുഷു പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു. രണ്ടുമാസം മുന്‍പ് ഇയാളുടെ ഇതേ ബൈക്ക് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ച് കേടുവരുത്തിയിരുന്നു. ഇതുസംബന്ധിച്ച് നല്കിയ പരാതിയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്യുകയും കോടതി റിമാര്‍ഡ് ചെയ്യുകയുമുണ്ടായി. ഇവര്‍ ഇപ്പോള്‍ ജാമ്യത്തില്‍ നാട്ടിലുണ്ട്. സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ച് കേടുവരുത്തിയ ബൈക്ക് നന്നാക്കി ഓടിച്ചുവരികയായിരുന്നു. ഇതുസംബന്ധിച്ച് കേസ് നടന്നുവരുന്നതിനിടെയാണ് ബൈക്ക് മോഷണം പോയത്. രാഷ്ട്രീയ വൈരാഗ്യമാണ് ബൈക്ക്മോഷണം പോയതിന് പിന്നിലെന്നും പുരുഷു ആരോപിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതാണ് സിപിഎമ്മിന് വൈരാഗ്യം വര്‍ദ്ധിക്കാന്‍ കാരണം. ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെയും ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിച്ചവര്ക്കെതിരെയും ജില്ലയില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ അക്രമം വ്യാപിച്ചുവരികയാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി പാനലില്‍ മത്സരിച്ച നിരവധി പ്രവര്‍ത്തകരാണ് ഇതിനോടകം സിപിഎമ്മിന്റെ അക്രമത്തിന് ഇരകളായത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണെമന്നും ബിജേപി പ്രവര്ത്താകരോടുള്ള സിപിഎമ്മിന്റെ അക്രമത്തിനെതിരെ അധികൃതര്‍ ശക്തമായ നടപടിയെടുക്കണമെന്നുമാണ് ആവശ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: