പയ്യന്നൂര്‍: യുവതിക്കും കുഞ്ഞിനും നേരെ ആസിഡ് അക്രമം നടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയിലായി. എമ്പേറ്റ് സെന്റ് സേവ്യേഴ്സ് പള്ളിക്ക് സമീപത്തെ മഠത്തില്‍ റോബേര്‍ട്ടിന്റെ മകന് റിന്‍സി (29) മകന് അഭിഷേക് (7) എന്നിവര്‍ക്ക് നേരെ ആസിഡ് ഒഴിച്ച് സംഭവത്തില്‍ പിലാത്തറ സിഎം നഗറില്‍ താമസിക്കുന്ന പുളിങ്ങോം സ്വദേശി ജയിംസ് ആന്റണി (45)നെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.
ക്രിസ്തുമസ് തലേന്ന് രാത്രി പള്ളിയിലെ പാതിരാകുര്ബ്ബാനയില് പങ്കെടുക്കാന്‍ മക്കളുമൊത്തുപോകുമ്പോള് വഴിയരികില്‍ സാന്താക്ലോസിന്റെ വേഷത്തില്‍ വന്ന് ഒളിഞ്ഞിരുന്ന് ഇവരെ അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് അമ്മയും കുഞ്ഞും മംഗലാപുരത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. ടാക്സി ഡ്രൈവറും സെക്യൂരിറ്റി ഏജന്‍സി നടത്തിപ്പുകാരനുമാണ് പിടിയിലായ ആന്റണി. രണ്ട് മക്കളുടെ പിതാവായ ഇയാള്‍ ഭാര്യയുമായി അകന്ന് ജീവിക്കുകയാണ്. റിന്‍സിയുമായി വഴിവിട്ട ബന്ധത്തിന് പ്രേരിപ്പിച്ചപ്പോള്‍ ഇതിനെ എതിര്‍ത്തതാണ് അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നു. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: