കറുകച്ചാല്‍ : കറുകച്ചാലിലെ ബിവറേജസ് ഔട്ട്ലെറ്റില് ഒരു മാസത്തിനിടെ ഒരു തവണ മോഷണവും രണ്ടു തവണ മോഷണ ശ്രമവും നടന്നു. കഴിഞ്ഞ മാസം 10 നാണ് ആദ്യ മോഷണം നടന്നത്. ഔട്ട്ലെറ്റിന്റെ പിന്നിലെ ഷട്ടറിന്റെ താഴുകള്‍ അറുത്ത് അകത്ത് കടന്ന മോഷ്ടാവ് മുപ്പതു കുപ്പിയോളം മദ്യം മോഷ്ടിച്ചിരുന്നു. 10 ലക്ഷം രൂപയോളം സേഫിലുണ്ടായിരുന്നു അതു മോഷ്ടിച്ചില്ല. കഴിഞ്ഞമാസം 21 ന് സമാന രീതിയില്‍ താഴേക്കുള്ള ഭിത്തി തുരക്കാനുള്ള ശ്രമവും നടന്നിരുന്നു. വീണ്ടും ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഔട്ട്ലെറ്റിന്റെ പിന്നിലെ ഷട്ടറിന്റെ താഴുകള്‍ അറക്കുവാനുള്ള ശ്രമം നടന്നു. രാവിലെ ജീവനക്കാര്‍ എത്തുമ്പോള്‍ രണ്ട് താഴുകളും പകുതി അറത്ത നിലയില്‍ കണ്ടിരുന്നു. ആദ്യ മോഷണത്തെ കുറിച്ച് അന്വേഷണം നടക്കുന്നതിനിടയില്‍ ആണ് മൂന്നാമത്തെ മോഷണ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: