പൊന്‍കുന്നം: ബസ് സ്റ്റാന്‍ഡില്‍ നന്നു ലഭിച്ച സ്വര്‍ണമാല ഉടമയായ വീട്ടമ്മയ്ക്കു തിരിച്ചു നല്കി ബസുകളില്‍ കച്ചവടം നടത്തുന്ന തൊഴിലാളികള്‍ സമൂഹത്തിനു മാതൃകയായി. പാലാ സ്വദേശിനിയായ വീട്ടമ്മയുടെ മൂന്നു പവന് വരുന്ന സ്വര്‍ണമാലയാണ് ബസുകളില്‍ കയറിയിറങ്ങി കച്ചവടം നടത്തുന്ന പ്രസന്നന്, നൗഷാദ് എന്നിവര്‍ക്കു ലഭിച്ചത്. മാല നഷ്ടപ്പെട്ടതിനെത്തുടര്‍ന്നു ബസ് സ്റ്റാന്‍ഡില്‍ തെരച്ചില്‍ നടത്തുകയായിരുന്ന വീട്ടമ്മയെ കണ്ടെത്തി ആഭരണം നല്‍കുകയായിരുന്നു. ഇവരുടെ സദ്പ്രവര്‍ത്തിയെ ബസ് യാത്രക്കാരും ജീവനക്കാരും സ്റ്റാന്‍ഡിലെ വ്യപാരികളും അഭിനന്ദിച്ചു.
ഇതിനു മുമ്പും സമാനമായ സംഭവങ്ങളില്‍ ബസുകളില്‍ കച്ചവടം നടത്തുന്നവര്‍ നിരവധി പേര്‍ക്ക് അഭരണങ്ങളും പണമടങ്ങിയ പേഴ്സും അടക്കം ഉടമകളെ കണ്ടെത്തി എല്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: