മരട്: ജനമൈത്രി പോലീസ് സ്റ്റേഷന് എസ്ഐ പി.ആര്. സന്തോഷിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സുഭാഷിന്റെ മൃതദേഹവുമായി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പോലീസ് സ്റ്റേഷന് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
മൃതദേഹവുമായി മാര്‍ച്ച് നടത്തുന്നത് ഒഴിവാക്കാന്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ജനകീയ സമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹവുമായി നൂറ്കണക്കിന് നാട്ടുകാര്‍ പോലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തില്‍ നെട്ടൂര്‍ ശാന്തിവനം ശ്മശാനത്തില്‍ സംസ്കരിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ അജിത നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ രാജിതമ്പി അധ്യക്ഷത വഹിച്ചു. കെ.എ. ദേവസി, പ്രകാശന്, സുബ്രഹ്മണ്യന്, പി.പി.സന്തോഷ്, വി.കെ.സുദേവന്, അഡ്വ.ടി.കെ. ദേവരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുഭാഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുക, കുറ്റക്കാരനായ എസ്ഐയെ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളും മാര്‍ച്ചില്‍ ഉയര്‍ത്തി. ശനിയാഴ്ച വൈകിട്ടാണ് കാഴ്ചവൈകല്യമുള്ള സുഭാഷിനെ അകാരണമായി എസ്ഐ മര്‍ദ്ദിക്കുകയും കേസെടുക്കുകയും ചെയ്തത്. പിറ്റേദിവസം രാവിലെ സന്തോഷ് കിടപ്പ് മുറിയില്‍ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: