പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തിന്റെ രൂപഭാവം തന്നെ മാറ്റിവരയ്ക്കുകയാണ്. ആസൂത്രണ കമ്മീഷനെ നിതി ആയോഗ് ആക്കിമാറ്റി. ഇപ്പോള്‍ ഭാരതത്തെ ലോകത്തിന്റെ സ്റ്റാര്‍ട്ട് അപ് തലസ്ഥാനമാക്കുമെന്നും അതിനുള്ള കര്‍മരേഖ ജനുവരിയില്‍ പുറത്തിറക്കും എന്നുമാണ് മോദിയുടെ വാഗ്ദാനം. അംഗവൈകല്യമുള്ളവരെ വികലാംഗരായി വിശേഷിപ്പിക്കുന്നതുപോലും തെറ്റാണെന്ന് കരുതുന്ന ദയാലുവാണ് മോദി. അവര്‍ വികലാംഗരല്ല ദിവ്യാംഗരാണെന്നും അവരില്‍ പ്രത്യേക കഴിവുകളുണ്ടെന്നും അദ്ദേഹം പറയുന്നു.
ഉല്‍പ്പാദന സേവന കാര്ഷികമേഖലകളിലടക്കം നവീന സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഹ്വാനം ചെയ്യുന്ന പദ്ധതിയാണ് സ്റ്റാര്‍ട്ട് അപ് ഇന്ത്യ പദ്ധതി. ഐഐടി, ഐഎംഎം, കേന്ദ്ര യൂണിവേഴ്സിറ്റി, എന്‍ഐടി എന്നിവിടങ്ങളിലുള്ള യുവജനങ്ങളെ ഈ പദ്ധതിയില്‍ പങ്കാളികളാക്കുമെന്നുപറയുന്ന മോദി യുവാക്കള്‍ ഭാവിയുടെ മാത്രം സമ്പത്തെല്ലന്നും ഇപ്പോഴത്തെ സമ്പത്താക്കി മാറ്റാനാണ് ശ്രമമെന്നും വ്യക്തമാക്കുന്നു. സ്റ്റാര്‍ട്ട് അപ് ഇന്ത്യ എന്ന പദ്ധതി ഐടി തല്പ്പരര്ക്ക് മാത്രമുള്ളതല്ല, മറിച്ച് ശാരീരിക അദ്ധ്വാനത്തെ ലഘൂകരിക്കാനാവുന്ന നൂതന ആശയങ്ങള്‍ ഉരുത്തിരിയാനുള്ള വേദികൂടിയാക്കാനാണ് മോദിയുടെ ശ്രമം. ഈ പരിപാടി ജനുവരി 16 ന് രാജ്യത്തിന് സമര്‍പ്പിക്കും. ഇന്ത്യന്‍ അവസ്ഥയ്ക്കു ചേര്ന്നതരമായിരിക്കും ഇതിന്റെ ഘടന.
താഴേക്കിടയിലുള്ള യുവാക്കള്‍ക്കുള്‍പ്പെടെ യുവജനങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പരിപാടിയെന്ന് മന് കി ബാത്തില്‍ മോദി വെളിപ്പെടുത്തുകയുണ്ടായി. യുവാക്കള്‍ക്ക് വ്യവസായ സംരംഭങ്ങള്‍ക്ക് അവസരം ലഭ്യമാക്കുന്ന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പ്രധാനമന്ത്രി ഊന്നുന്നത് പുതുമയിലാണ്, നവീന രീതികളിലാണ്, പുതിയ ആശയങ്ങളിലാണ്. ലോകത്തിന്റെ പുരോഗതി നവീന ആശയങ്ങളെ ആശ്രയിച്ചായിരിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
നരേന്ദ്രമോദി മതവിഭാഗീയത സൃഷ്ടിക്കുമെന്നും മുസ്ലിം സമുദായത്തോട് വിവേചനം കാണിക്കുമെന്നും മറ്റുമുള്ള ദുഷ്പ്രചാരണത്തിന് അന്ത്യം കുറിക്കുന്നതാണ് സ്റ്റാര്‍ട്ട് അപ് പോലുള്ള പരിപാടികള്‍. അത് ജാതി-മത ഭേദമെന്യേ യുവാക്കളിലെത്തിക്കാനുള്ള ശ്രമമാണ്. ഐഐടി, ഐഐഎം, കേന്ദ്ര യൂണിവേഴ്സിറ്റികള്‍, എന്‍ഐടികള്‍ എവിടെയെല്ലാം യുവാക്കളുണ്ടോ അവരെ ലക്ഷ്യമിട്ട് ലൈവ് കണക്ടിവിറ്റിയിലൂടെ ഇത് ലിങ്ക് ചെയ്യും. ഈ പദ്ധതിവഴി പുതിയ സംരംഭങ്ങള്‍ക്ക് ബാങ്ക് വായ്പയും ലഭിക്കും. പാവങ്ങളുടെ സൗഖ്യമാണ് ലക്ഷ്യം.
പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ നരേന്ദ്രമോദി ‘ആപ്’ എന്ന പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ തുടക്കം കുറിക്കുമെന്നത് പ്രതിപക്ഷ പാര്‍ട്ടികളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. രാജ്യത്തെ ഗ്രാമങ്ങളുടെ വൈദ്യുതീകരണം, സബ്സിഡി ബാങ്കുവഴി നല്കുന്ന പദ്ധതി (ഇത് ഗിന്നസ് ബുക്കില്‍ ഇടംനേടി) മുതലായവ നടപ്പാക്കുമ്പോഴും മൗലിക അവകാശം മാത്രമല്ല, മൗലികകടമകളെക്കുറിച്ചും ഓര്‍മവേണം എന്ന് പ്രധാനമന്ത്രി ഓര്‍മപ്പെടുത്തുന്നു. വിവിധ പദ്ധതികള്‍ക്കായി 40,000 കോടി രൂപയാണ് ബെനിഫിഷ്യറി ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ ഇത് വര്‍ധിപ്പിക്കുകയും ചെയ്യാം.
എല്ലാ സ്കൂളുകളിലും കോളേജുകളിലും ഗ്രാമങ്ങളിലും നഗരങ്ങളിലും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മൗലിക കടമകളെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടുന്നു. ജനങ്ങള്‍ ഇന്ന് അവരുടെ അവകാശങ്ങളെപ്പറ്റി മാത്രം ചിന്തിക്കുകയും അതിനുവേണ്ടി സമരംവരെ ചെയ്യുമ്പോള്‍ സമൂഹത്തോടും ദേശത്തോടുമുള്ള തങ്ങളുടെ കടമകളെപ്പറ്റി നിസ്സംഗത പാലിക്കുന്നു. ഈ മനോഭാവം മാറ്റുന്നതിലാണ് നരേന്ദ്രമോദിയുടെ ശ്രദ്ധ. യുവജനങ്ങള്‍ എപ്രകാരം ചിന്തിക്കുന്നുവെന്നതിനെക്കുറിച്ച് യുവാക്കള്‍ സര്‍ക്കാര്‍ പോര്‍ട്ടലുകളിലൂടെ ലേഖനങ്ങള്‍ തനിക്ക് അയച്ചുതരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇത്ര ജനകീയനായ, ജനനന്മ മാത്രം ലക്ഷ്യമിടുന്ന ഒരു പ്രധാനമന്ത്രി ഭാരതത്തില്‍ ഉണ്ടായിട്ടില്ല.
തന്റെ വിദേശസന്ദര്ശനത്തില്ക്കൂടി അന്താരാഷ്ട്രാ ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല, ഭാരതയുവത്വത്തിനുവേണ്ടി നൂതന പദ്ധതികള്‍ കൊണ്ടുവരാനും അദ്ദേഹം ശ്രമിക്കുന്നു. വിവേകാനന്ദ ജയന്തി ദേശീയ ഉത്സവമായി ആഘോഷിക്കുമ്പോള്‍ യുവത്വത്തിന്റെ നൈപുണ്യവും സഹവര്‍ത്തിത്വവും എന്ന സന്ദേശം പ്രചരിപ്പിക്കാനാണ് മോദി ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രിയുടെ ചിന്താമണ്ഡലത്തില്‍ ഭാരത യുവതയും ജനതയും മാത്രമാണെന്ന് ഇത് തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: