തിരുവനന്തപുരം: കുട്ടികളുടെ ധീരത പ്രവര്‍ത്തനത്തിനുള്ള ഇത്തവണത്തെ രാഷ്ട്രപതിയുടെ ദേശീയ ധീരത അവാര്‍ഡിന് കേരളത്തില്‍ നിന്ന് ആറുപേരെ തെരഞ്ഞെടുത്തു.
ആരോമല്‍ സി.എം.-സ്പെഷ്യല്‍ അവാര്‍ഡ് (നെയ്യാറ്റിന്‍കര), അഭിജിത്ത് കെ.വി. (തളിപ്പറമ്പ്), അനന്ദു ദിലീപ് (വൈക്കം), മുഹമ്മദ് ഷംനാട് (കോഴിക്കോട്), ബീഥോവന് (തിരുവനന്തപുരം) നിതിന്‍ ഫിലിപ്പ് മാത്യു (മണിപ്പുഴ) എന്നിവര്‍ക്കാണ് അവാര്‍ഡ്.
സാമൂഹ്യ തിന്മകള്, മറ്റ് കൃത്യങ്ങള്‍ ഇവയ്ക്കെതിരായും അപ്രതീക്ഷിത അപകട സന്ധിയില്‍ നിന്നും സ്വന്തം ജീവന് അപകടവും ഗുരുതരവുമായ പരിക്കുകള്‍ പറ്റുമെന്നതൊന്നും കണക്കിലെടുക്കാതെ മറ്റുള്ളവരുടെ ജീവന് രക്ഷിക്കാന്‍ അവസരോചിതമായി നടത്തിയ ധീരതയും സാഹസികതയും വ്യക്തമാക്കുന്ന കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ദേശീയ/സംസ്ഥാന ധീരത അവാര്‍ഡ് നല്‍കുന്നത്.
ജനുവരി 26ന് ദല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന ചടങ്ങില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ധീരര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കും. റിപ്പബ്ലിക്ക് ദിന പരേഡിലും ഇവര്‍ പങ്കെടുക്കും.
ജനുവരി 16 മുതല്‍ 26 വരെ പത്ത് ദിവസങ്ങളില്‍ ദല്‍ഹിയില്‍ ഇതുമായി ബന്ധപ്പെട്ട വിപുലമായ പരിപാടികളില്‍ ഇവരെ പങ്കെടുപ്പിക്കും. ഇവരുടെ തുടര്‍ വിദ്യാഭ്യാസം മേലില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്ഫെയറായിരിക്കും വഹിക്കുന്നു. സംസ്ഥാന ധീരത അവാര്‍ഡ് ജനുവരി അവസാന ആഴ്ചയില്‍ പ്രഖ്യാപിക്കുമെന്ന് കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
കുളത്തില്‍ മുങ്ങിത്താണ യുവതി കളെ അതിസാഹസികതയോടെ രക്ഷപ്പെടുത്തിയാണ് പന്ത്രണ്ടുകാരനായ ആരോമലിന് ഈ പ്രത്യേക പുരസ്കാരം ലഭിച്ചത്. ക്ഷേത്രക്കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന അയല്‍വാസി സൗരവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നതിനാണ് പതിനാറുകാരനായ അഭിജിത്തിന് ദേശീയ ധീരതയുടെ പരുസ്കാരം ലഭിച്ചത്. തോട്ടിലെ കുത്തൊഴിക്കില്‍പ്പെട്ട് മുങ്ങിത്താഴ്ന്ന സഹപാഠിയെ സാഹസികമായി രക്ഷപ്പെടുത്തിയതിനാണ് ഒന്‍പതാം ക്ലാസ്സുകാരനായ അനന്ദുവിന് ധീരത അവാര്‍ഡ് ലഭിച്ചത്.
കുളത്തില്‍ വീണ ഒന്നര വയസ്സുകാരിയുടെ ജീവനു രക്ഷകനായി മാറിയതാണ് പത്താം ക്ലാസ്സുകാരനായ മുഹമ്മദ് ഷംനാദിന് ധീരതയുടെ പുരസ്കാരം പ്രഖ്യാപിച്ചത്. വീട്ടുപറമ്പിലെ തെങ്ങില്‍ നിന്നും തേങ്ങയിടാന്‍ ശ്രമിക്കവെ കെഎസ്ഇബിയുടെ 11 കെവി ലൈനില്‍ നിന്നും ശക്തമായ വൈദ്യുതി പ്രവാഹമേറ്റ കൂട്ടുകാരന് ജോയലിനെ അതി സാഹസികമായി തന്റെ ജീവന്‍പോലും ശ്രദ്ധിക്കാതെ രക്ഷിച്ചതിനാണ് പതിനാലുകാരനായ ബിഥോവന് ധീരത പുരസ്കാരം ലഭിച്ചത്. അടഞ്ഞുകിടന്ന വീട്ടിലെ കത്തികാലിയ ഗ്യാസ് സിലണ്ടര്‍ വാതില്‍ ചവിട്ടിത്തുറന് കുറ്റി പുറത്തേയ്ക്കെറിഞ്ഞ് വന്‍ അപകടം ഒഴിവാക്കിയതിനുള്ള ധൈര്യത്തിനാണ് നിതിന്‍ അവാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: