മോസ്കോ: റഷ്യയില്‍ ഭഗവദ്ഗീത നിരോധിക്കണമെന്ന ആവശ്യം റഷ്യന്‍ കോടതി തള്ളി. ഭഗവദ്ഗീതയെ തീവ്രവാദ ഗ്രന്ഥമായി പരിഗണിക്കണമെന്ന ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുമായി ബന്ധമുള്ള സംഘമാണ് ഹര്‍ജി നല്‍കിയത്. അവസാനഘട്ട വാദത്തിനൊടുവിലാണ് കോടതി ഇവരുടെആവശ്യം നിരാകരിച്ചത്.
റഷ്യയില്‍ ഭഗവദ്ഗീത നിരോധിക്കണമെന്ന ആവശ്യം ഇന്ത്യയില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സാമൂഹിക അസമത്വവും തീവ്രവാദ സാഹിത്യവും പ്രോത്സാഹിപ്പിക്കുന്നതായി ചിത്രീകരിച്ചാണ് ഇന്ത്യയില്‍ പുണ്യഗ്രന്ഥമായി കരുതുന്ന ഭവദ്ഗീത റഷ്യയില്‍ നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നത്. തുടര്‍ന്ന് ഇന്ത്യയുടെ ഈ വിഷയത്തെക്കുറിച്ചുള്ള ആശങ്ക വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ അലക്സാണ്ടര്‍ കഡാകിനെ ധരിപ്പിച്ചിരുന്നു.
റഷ്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടത് ചെയ്യുമെന്നും അംബാഡസര്‍ ഉറപ്പുനല്‍കി. 1968 ലാണ് ഭഗവദ്ഗീതയുടെ ആദ്യ പരിഭാഷ റഷ്യയില്‍ പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: