കൊല്ലം: അടൂര്‍ ഏനാത്ത് ദളിത് സ്കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസിന്റെ അന്വേഷണത്തില്‍ പാളിച്ച സംഭവിച്ചതായി ആരോപണം ശക്തമാകുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നതബന്ധം പുറത്തുകൊണ്ടുവരാന്‍ കേസ് ലോക്കല്‍ പോലീസില്‍ നിന്ന് മാറ്റണമെന്ന ആവശ്യവും ശക്തമായി ഉയരുന്നു.
ദളിത് സംഘടനകളും ബിജെപി, കെഎസ്യു, യുവമോര്‍ച്ച, എബിവിപി, ഹിന്ദുഐക്യവേദി മഹിളാഐക്യവേദി, കെപിഎംഎസ് എന്നീ സംഘടനകളാണ് സംഭവത്തിലെ ഉന്നതബന്ധം പുറത്തുകൊണ്ട് വരണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അന്വേഷണത്തെ പ്രഹസനമാക്കിമാറ്റാന്‍ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷമുന്നണികളില്പ്പെട്ട എംഎല്‍എമാര്‍ പോലീസിനോട് ആവശ്യപ്പെട്ടതായാണ് ആരോപണം. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തുവെന്ന പോലീസിന്റെ വാദം പൊള്ളത്തരമാണെന്നും പെണ്‍കുട്ടികളുടെ മൊഴി അട്ടിമറിക്കാന്‍ പോലീസിലെ സിഐ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ ആദ്യം മുതലെ ശ്രമിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. കേസ് കൊടുക്കാന്‍ വന്ന ഇവരെ ഭീഷണിപ്പെടുത്തി ഈ ഉദ്യോഗസ്ഥന് പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചത് ആര്‍ക്ക് വേണ്ടിയാണെന്ന് ആദ്യം കണ്ടെത്തേണ്ടതാണ്.
സ്റ്റേഷനില്‍ ചെന്നപ്പോള്‍ ഉണ്ടായ കാര്യങ്ങള്‍ ബലാത്സംഗത്തിനിരയായ കുട്ടികളുടെ ബന്ധുക്കള്‍ പുറത്തു പറഞ്ഞതോടെയാണ് ഉടന്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. അടൂര്‍ ഡിവൈഎസ്പിയായ ഈ ഉദ്യോഗസ്ഥന് ഒരു ഭരണകക്ഷി എംഎല്‍എയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ആരോപണമുന്നയിക്കുന്നവരുടെ വാദം.
കേരളത്തിലെ ഞെട്ടിച്ച പീഡനകേസാണ് ഇത്. ഇതിന് പിന്നില്‍ സെക്സ് റാക്കറ്റിന്റെ പങ്കും പോലീസ് അന്വേഷിച്ചിട്ടില്ല. ശബരിമല ഡ്യൂട്ടി ഉണ്ടായത് കൊണ്ടാണ് ഉദ്യോഗസ്ഥനെ മാറ്റിയതെന്ന ഐജി മനോജ് എബ്രഹാമിന്റെ മറുപടി വിശ്വസനീയമല്ലെന്നും പകരം അന്വേഷണം ഏല്‍പ്പിച്ച രണ്ട് ഡിവൈഎസ്പിമാരും പേരിന് പ്രതികളെ പിടികൂടി അന്വേഷണം അവസാനിപ്പിച്ച മട്ടാണ്. പീഡനവിവരം പുറത്തറിഞ്ഞതു മുതല്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ പീഡനത്തില്‍ ഉന്നതരുടെ പങ്ക് വ്യക്തമാക്കുന്നതാണ്. ആദ്യം അന്വേഷണം നടത്തിയ പോലീസ് വള്ളിക്കാവിലെ ഒരു ഉന്നതന്റെ മാനേജറെയും ഡ്രൈവറെയും അറസ്റ്റ് ചെയ്ത് വിട്ടക്കുകയായിരുന്നു. പിന്നീട് പ്രതിഷേധം ശക്തമായതോടെ ഇവരെ വീണ്ടും അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവരുടെ പിന്നില്‍ വന്‍ സാമ്പത്തിക ശക്തികളുണ്ടെന്ന് കണ്ടെത്തിയിട്ടും അത് മറച്ച് വയ്ക്കാന്‍ ബോധപൂര്‍വം പോലീസ് ശ്രമിക്കുന്നാതയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പോലീസിലെ ചില ഉദ്യോഗസ്ഥരുടെ പങ്ക് ഈ കേസിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. അന്വേഷണം തൃപ്തികരമായിട്ടല്ല നടന്നതെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ സമര പരിപാടികള്‍ക്ക് ഒരുങ്ങുകയാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: