ചവറ: കരുനാഗപ്പള്ളി താലൂക്കിലെ റേഷന്‍കടകള്‍ വഴി ദാരിദ്ര്യരേഖക്ക് താഴെയുള്ള ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യേണ്ട 110 ചാക്ക് റേഷനരി ചങ്ങനാശേരിയിലുള്ള കരിഞ്ചന്ത വ്യാപാരികള്‍ക്ക് വേണ്ടി കൊണ്ടുപോകുന്നതിനിടെ ചവറ പോലീസ് പിടികൂടി. റേഷനരിയും കടത്തുവാന്‍ ഉപയോഗിച്ച ലോറിയും ഡ്രൈവറും പോലീസ് കസ്റ്റഡിയിലാണ്. കരുനാഗപ്പള്ളി മണപ്പള്ളി പുളിയറ കിഴക്കതില്‍ ഷിനാദി (27) നെയാണ് പിടികൂടിയത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പോലീസ് അസി. കമ്മീഷണര്‍ കെ.ആര് ശിവസുതന്‍ പിള്ള, ചവറ പോലീസ് സബ് ഇന്‍സ്പക്ടര്‍ ജി. ഗോപകുമാര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജയകുമാര്‍, പ്രസന്ന കുമാര്‍, ഷാജിമോന്‍, നന്ദകുമാര്‍, രാജേഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് റേഷനരി കടത്തിയ ലോറി വടക്കുതല ചാമ്പക്കടവിനു സമീപത്തു നിന്നും പിടികൂടിയത്. നിരവധി റേഷനരി കടത്ത് കേസിലെ പ്രതിയായ കരുനാഗപ്പള്ളി തഴവ സ്വദേശിയുടേതാണ് പിടിച്ചെടുത്ത ലോറി. ചങ്ങനാശേരിയിലുള്ള സ്വകാര്യമില്ലുടമകള്‍ക്ക് റേഷനരി കരിഞ്ചന്തയില്‍ സ്ഥിരമായി കടത്തുന്ന ആളാണ് തഴവാ സ്വദേശി. ഒരു രൂപയ്ക്ക് വിതരണം ചെയ്യുന്ന ഈ അരി സ്വകാര്യ മില്ലുടമകള്‍ കിലോഗ്രാമിന് 30 രൂപ മുതല്‍ 35 രൂപ വരെ ഈടാക്കി പോളിഷ് ചെയ്താണ് ഓപ്പണ്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ ചവറ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: