സിറിയ: കൊടുംക്രൂരതയുടെ മറ്റൊരധ്യായം കൂടി കൂട്ടിച്ചേര്‍ത്ത് അന്താരാഷ്ട്ര ഭീകര സംഘടനയായ ഐസിസ്.തങ്ങള്‍ അടിമകളാക്കിയ പെണ്‍കുട്ടികളെയും യുവതികളെയും മാനഭംഗം ചെയ്യുന്നതിനും അവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനും വ്യവസ്ഥ അടങ്ങിയ ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണ് ഈ ഭീകരസംഘടന. ലോകത്തെങ്ങും കേട്ടുകേള്‍വി പോലുമില്ലാത്തതാണ് ഇത്.
വ്യവസ്ഥകളില്‍ ചിലത്.
1 ലൈംഗികഅടിമയായ യുവതിയുമായി അച്ഛനും മകനും ഒരേ പോലെ ബന്ധം പുലര്‍ത്തരുത്.
2 അമ്മയും മകളും അടിമകളാണെങ്കില്‍ അവരുടെ യജമാനന് ഇവര്‍ രണ്ടുപേരുമായും ബന്ധം പുലര്‍ത്തരുത്.
3 അടിമകളായ യുവതികളുടെ സംയുക്ത ഉടമകള്‍ക്ക് എല്ലാവര്ക്കും അവരുമായി ബന്ധം ആകാം. കാരണം അവര്‍ എല്ലാം അടിമകളുടെ ഉടമകളാണ്.
4 പെണ്ണടിമകളെ കൈകാര്യം ചെയ്യുന്നതില്‍ ശരിയത്ത് നിയമം ലംഘിക്കരുത്.
5 ഒരു ഉടമയുടെ കൈവശമുള്ള യുവതിക്ക് ലൈംഗികബന്ധം പുലര്‍ത്താന്‍ പ്രായമായ മകളുണ്ടെങ്കില്‍ അവരില്‍ ഒരാളെ തെരഞ്ഞെടുക്കാം.
ഭീകരര്‍ തടവിലാക്കിയ യസീദികളെയും മറ്റ് മതസ്ഥരെയും ഇസഌമിലെ തന്നെ മറ്റ് വിഭാഗങ്ങളിലുള്ളവരെയുമാണ് ലൈംഗിക അടിമകളാക്കിയിരിക്കുന്നത്. ഭീകരര്‍ക്ക് ഇവരുമായി ശാരീരിക ബന്ധമാകാം. എതിര്‍ത്താല്‍ മാനഭംഗപ്പെടുത്താം. ആവശ്യം കഴിഞ്ഞാല്‍ ഇവരെ വില്‍ക്കാനും ഭീകരര്‍ക്ക് അനുവാദമുണ്ട്.
ചില ഐസിസ് കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡിലാണ് ഫത്വ കണ്ടുകിട്ടിയത്. മതനിയമം ഉപയോഗിച്ചാണ് ഇവര്‍ ലൈംഗിക അടിത്തത്തത്തെയും ന്യായീകരിക്കുന്നത്. ആയിരക്കണക്കിന് യുവതികളാണ് ഇവരുടെ തടങ്കല്‍ പാളയങ്ങളില്‍ ഭയാനകമായ ലൈംഗിക പീഡനങ്ങള്‍ നേരിട്ട് ജീവച്ഛവമായി കഴിയുന്നത്. ധീരത കാണിക്കുന്ന ഭീകരര്‍ക്ക് സംഘടന സമ്മാനമായും പെണ്‍കുട്ടികളെ നല്‍കുന്നുണ്ട്. ഇവരെ ഇവര്‍ക്ക് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം.അടിമസ്ത്രീകളെ കൈാര്യം ചെയ്യാന്‍ ഐസിസിന് പ്രത്യേക വിഭാഗം തന്നെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: